ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുന്നോ? ഉദയാസ്തമയ പൂജ മാറ്റില്ല; ക്രമീകരണം ഇങ്ങനെ

Last Updated:

ബുധനാഴ്ച്ച രശ്മി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളിയാഴ്ച്ച ദ്വാദശി ദിവസം രാവിലെ എട്ടുവരെ 53 മണിക്കൂർ തുടർച്ചയായി ദര്‍ശനമുണ്ടാകും

ഗുരുവായൂർ
ഗുരുവായൂർ
ഗുരുവായൂർ: ഏകാദശി ദിവസമായ വ്യാഴാഴ്ച്ച ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയിൽ മാറ്റമില്ലെന്ന് ദേവസ്വം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഏകാദശി ദിവസം ദർശന ക്രമീകരണം ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം, പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ലെന്നും ദേവസ്വം അറിയിച്ചു.
പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള വരി രാവിലെ 5ന് അവസാനിക്കും. പ്രസാദ ഊട്ട് മൂന്നിടത്തായി നൽകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷമി ഹാളുലും അതിനോടു ചേർന്നുള്ള പന്തലിലും തെക്കേ ഗോപുര നടയിൽ തയ്യാറാക്കുന്ന ഊട്ടുപുരയിലും ഭക്ഷണം നൽകും. ഇതിൽ അന്ന ലക്ഷമി ഹാളിനോടു ചേർന്നുള്ള പന്തലിൽ ബുഫേ രീതിയിലാണ് ഭക്ഷണം വിതരണം. ദ്വാദശി ദിവസം പ്രസാദ ഊട്ട് രാവിലെ ഏഴു മുതൽ 11 വരെയായിരിക്കും. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദ ഊട്ടും ഉണ്ടാകില്ല.
advertisement
ബുധനാഴ്ച്ച രശ്മി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളിയാഴ്ച്ച ദ്വാദശി ദിവസം രാവിലെ എട്ടുവരെ 53 മണിക്കൂർ തുടർച്ചയായി ദര്‍ശനമുണ്ടാകും. ദശമി വിളക്കിന് പുലർ‌ച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 8 വരെ പൂജ ദീപാരാധന ചടങ്ങുകൾക്കല്ലാതെ നട അടയ്ക്കില്ല. ദ്വാദശി ദിവസം രാവിലെ എട്ടിന് നട അടച്ച് ശുദ്ധി ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് വീണ്ടും തുറക്കും.
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുന്നോ? ഉദയാസ്തമയ പൂജ മാറ്റില്ല; ക്രമീകരണം ഇങ്ങനെ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement