ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണം; കെഎന്‍എം

Last Updated:

വെറുപ്പ് പരത്തി മനുഷ്യരെ അകറ്റുന്നത് കരുതലോടെ കാണണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

കോഴിക്കോട്: വ്രതനാളുകളിൽ ആത്മ സംസ്ക്കരണത്തിലൂടെ
നേടിയെടുത്ത നന്മകൾ സമൂഹത്തിന് കൂടി  ഉപകാരപ്പെടുന്നുണ്ടെന്നു വിശ്വാസികൾ ഉറപ്പ്‌ വരുത്തണമെന്ന് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി, ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി എന്നിവർ ഈദ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. ആഘോഷത്തിന്റെ ആത്മാവ് സൗഹൃവും സ്നേഹവുമാണ്.
വ്രതമാസത്തിന്റെ പരിസമാപ്തിയായി വന്നെത്തുന്ന ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.
advertisement
സമുദായങ്ങൾ തമ്മിൽ അകലുന്ന സമകാലിക സാഹചര്യത്തിൽ കൂടുതൽ അടുപ്പവും സൗഹൃദവും വർദ്ധിപ്പിക്കാൻ ബോധപൂർവമായ നീക്കം അനിവാര്യമാണ്. വെറുപ്പ് പരത്തി മനുഷ്യരെ അകറ്റുന്നത് കരുതലോടെ കാണണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. നാടിന്റെ സൗഹൃദം ഇല്ലാതാക്കാൻ നിരന്തരം ശ്രമങ്ങൾ നടക്കുകയാണ്. ഇത്തരം നീക്കങ്ങൾ ജാഗ്രതയോടെ കാണണം.
നിയമവും നിയമ പാലകരെയും നോക്കുകുത്തിയാക്കി ക്രിമിനലുകൾ വാഴുന്നത് നാടിന്റെ യശസ്സ് കെടുത്തുമെന്നു അധികാരികൾ മനസ്സിലാക്കണം. രാജ്യത്തെ സമാധനം തിരിച്ചു പിടിക്കാൻ എല്ലാവരും ഒന്നിച്ചു നീങ്ങണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയത ഇളക്കി വിടുന്നവർ ഖേദിക്കേണ്ടിവരുമെന്നും കെ.എൻ എം അഭിപ്രായപ്പെട്ടു
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഈദുൽ ഫിത്വർ സൗഹൃദവും സ്നേഹവും പങ്കുവയ്ക്കാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും ഉപയോഗപ്പെടുത്തണം; കെഎന്‍എം
Next Article
advertisement
അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം; പ്രക്ഷോഭം നടത്തുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി
തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാൻ ദേവസ്വം ബോർഡ് നീക്കം; പ്രക്ഷോഭം നടത്തുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി
  • മലബാർ ദേവസ്വം ബോർഡ് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം

  • ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഫെബ്രുവരി 25ന് ക്ഷേത്രത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും

  • 1968ൽ ആരാധനയ്ക്കായി പ്രവേശനം പോലും സർക്കാർ നിരോധിച്ചിരുന്ന ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമം

View All
advertisement