രണ്ട് ദേവതകൾ; നൂറ്റാണ്ടുകളായി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ കാവൽക്കാർ

Last Updated:

പഞ്ചലോഹങ്ങളാൽ നിർമ്മിതമായ ഈ കാവൽ ദേവതകൾ ശംഖ നിധി എന്നും പദ്മ നിധി എന്നുമാണ് അറിയപ്പെടുന്നത്

തിരുമല
തിരുമല
ദശലക്ഷക്കണക്കിന് ആളുകളാണ് അനുഗ്രഹം തേടി ഓരോ വർഷവും തിരുമലയിൽ എത്തുന്നത്. ദേവന്റെ മുന്നിൽ അനുഗ്രഹം തേടി ആളുകൾ നിൽക്കുമ്പോൾ തിരുമല വെങ്കിടേശ്വരന്റെ സമ്പത്തിനു കാവലായി രണ്ട് പേർ നിൽക്കുന്നുണ്ട്. പഞ്ചലോഹങ്ങളാൽ നിർമ്മിതമായ ഈ കാവൽ ദേവതകൾ ശംഖ നിധി എന്നും പദ്മ നിധി എന്നുമാണ് അറിയപ്പെടുന്നത്.
ആഗമ ശാസ്ത്രം അനുസരിച്ച് ഈ ദേവതകൾ ദൈവത്തിന്റെ ഖജനാവിന്റെ സംരക്ഷകരാണ്. അടുത്ത കാലത്താണ് ക്ഷേത്ര സമ്പത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തിരുമല തിരുപ്പതി ദേവസ്ഥാനം ( TTD ) ട്രസ്റ്റ്‌ ബോർഡ് ഏറ്റെടുക്കുന്നത്. എന്നാൽ ക്ഷേത്ര വിശ്വാസത്തിന്റെ പാരമ്പര്യമനുസരിച്ച് ദൈവത്തിന്റെ സമ്പത്തിന്റെ കാവൽക്കാർ പുരാതന കാലം മുതലേ ശംഖ നിധിയും പദ്മ നിധിയും ആണെന്ന് പൂജാരിമാർ പറയുന്നു.
ക്ഷേത്രം നിർമ്മിച്ച കാലം മുതൽ ശംഖ നിധിയും പദ്മ നിധിയുമാണ് വെങ്കിടേശ്വര ഭഗവാന്റെ സമ്പത്തിന്റെ കാവൽക്കാർ. ഇത് ആഗമ ശാസ്ത്രത്തിന്റെ ഭാഗമാണ്. ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപേ ഭക്തർ ഈ കാവൽ ദേവതകൾക്ക് ആദരം അർപ്പിക്കണം എന്നാണ് വിശ്വാസം.
advertisement
ദൈവിക ഖജനാവിന്റെ സംരക്ഷണമാണ് രണ്ട് ദേവതകളുടെയും ചുമതല. കുബേരന്റെ ഒമ്പത് നിധികളുടെ സംരക്ഷകരിലെ ഒരാളാണ് ശംഖ നിധി. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തു നിന്നും പ്രവേശിക്കുമ്പോൾ ഇടത് ഭാഗത്താണ് ശംഖ നിധിയുടെ സ്ഥാനം. കയ്യിൽ താമരയുമായി എതിർ വശത്താണ് പദ്മ നിധിയുടെ സ്ഥാനം
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD ) ട്രസ്റ്റ്‌ ബോർഡിന്റെ കണക്കനുസരിച്ച് ക്ഷേത്രത്തിന് 1.2 ടൺ സ്വർണാഭരണങ്ങളും 10 ടൺ വെള്ളിയും 17000 കോടി രൂപയും 11,255.66 കിലോഗ്രാം സ്വർണവും സമ്പത്തായുണ്ട്. കൂടാതെ 6000 ഏക്കറോളം കാടും മറ്റ് ചില പ്രദേശങ്ങളും ക്ഷേത്രത്തിന്റെതായുണ്ട്. സമുദ്രനിരപ്പിന് 3,200 അടി മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
രണ്ട് ദേവതകൾ; നൂറ്റാണ്ടുകളായി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ കാവൽക്കാർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement