advertisement

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

Last Updated:

ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയായിരുന്നു ദേവകി നിലയങ്ങോട്

ദേവകി നിലയങ്ങോട്
ദേവകി നിലയങ്ങോട്
മലപ്പുറം: സാമൂഹ്യപ്രവർത്തക‍യും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട്(95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയായിരുന്നു ദേവകി. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയും അവർ ശബ്ദമുയർത്തി.
മലപ്പുറം എടപ്പാളിന് സമീപമുള്ള പകരാവൂർ മനയിലാണ് ദേവകി നിലയങ്ങാട് ജനിച്ചത്‌. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ്‌ ഭർത്താവ്‌. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്‌. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്.
അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
advertisement
വളരെ വൈകി എഴുത്തിലേക്ക് കടന്നയാളാണ് ദേവകി നിലയങ്ങോട്. 75-ാം വയസിലാണ് അവർ ആദ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 70 വർഷം മുൻപുള്ള സമുദായത്തിന്‍റെ ആചാരങ്ങളും അനാചാരങ്ങളും തന്‍റെ കഥകളിലൂടെ ദേവകി വരച്ചുകാട്ടി. “നഷ്ടബോധങ്ങളില്ലാതെ’, “യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് മുഖ്യ കൃതികൾ. പിന്നീട് ഇവ ഒറ്റപ്പുസ്‌തകമാക്കി “കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് “കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 75-ാം വയസിൽ പുറത്തിറങ്ങിയ ‘നഷ്ട്ബോധങ്ങളില്ലാത്ത , ഒരു അന്തർജനത്തിന്‍റെ ആത്മകഥ’ ഏറെ പ്രസിദ്ധമായിരുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Women/
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
Next Article
advertisement
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ  പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
  • ഇസ്രായേൽ പാർലമെന്റിൽ മോദിയെ 'സുഹൃത്തിനപ്പുറം സഹോദരൻ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു

  • ഇന്ത്യ-ഇസ്രായേൽ സഖ്യം വ്യാപാരവും പ്രധാന മേഖലകളിലെ സഹകരണവും ഇരട്ടിയാക്കി വളർന്നു

  • ഇന്ത്യയും ഇസ്രായേലും തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ 'ഉരുക്ക് സഖ്യം' രൂപീകരിക്കും.

View All
advertisement