അങ്കമാലി വാഹനാപകടം; കാഴ്ച മറച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി

Last Updated:

കാഴ്ച മറച്ച് നിന്ന കെട്ടിടമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കൊച്ചി: അങ്കമാലിയില്‍ ദേശീയപാതയിൽ  തിങ്കളാഴ്ച അപകടമുണ്ടായ സ്ഥലത്തെ  കാഴ്ച മറച്ചുനിന്ന കെട്ടിടം പൊളിക്കുന്നു. നഗരസഭയാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്.
കാഴ്ച മറച്ച് നിന്ന കെട്ടിടമാണ് അപകടത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് പോലീസ് തടഞ്ഞിരുന്നു.
തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അങ്കമാലിയിൽ നിന്ന് മൂക്കന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഏതാനും മീറ്ററുകൾ ഓട്ടോറിക്ഷയെ വലിച്ച് പോയ ബസ്സ് ദേശീയപാതയിലെ ഒരു കടയിൽ ഇടിച്ചാണ് നിന്നത്.
അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോർജ്ജ്,മൂക്കന്നൂർ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അങ്കമാലി വാഹനാപകടം; കാഴ്ച മറച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement