മകളെയും തോളിലിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Last Updated:
കാസര്‍ഗോഡ്: ശ്വാസംമുട്ടലുള്ള മകളെയും തോളിലിട്ട് ആ പിതാവ് നിരവധി വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവില്‍ നടക്കാന്‍ തീരുമാനിച്ചു. നടന്ന് ആശുപത്രിയില്‍ എത്തിയെങ്കില്‍ തോളിക്കിടന്ന ഏഴുവയസുകാരിയുടെ ജീവന്‍ നഷ്ടമായിരുന്നു.
കാസര്‍ഗോഡ് കുമ്പളയിലാണ് ദാരുണായ സംഭവം നടന്നത്. കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് പുറമ്പോക്കില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പ-ജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത(ഏഴ്) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സുപ്രീതയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി കുട്ടിയെയും എടുത്ത് മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുട്ടിയെ കുമ്പള സഹകരണാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മകളെയും തോളിലിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement