advertisement

Local Body Election 2020 | സ്കൂളിലെ സ്നേഹം വേറെ, തെരഞ്ഞെടുപ്പ് പോരാട്ടം വേറെ; സ്ഥാനാർത്ഥികളായി ഒരേ സ്കൂളിലെ അധ്യാപികമാർ

Last Updated:

തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ എതിരാളികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ഈ ടീച്ചര്‍മാര്‍ തയ്യാറല്ല.

കൊല്ലം: സഹപ്രവർത്തകർ തമ്മിലുള്ള തെരഞ്ഞെടുപ്പ് പോരിനാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പതിനേഴാം വാർഡില്‍ നിന്നും എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളുടെ സ്ഥാനാർത്ഥിമാർ ഒരേ സ്കൂളിലെ അധ്യാപകർ. ആവണീശ്വരം സ്ക്കൂളിലെ അധ്യാപകരായ മീര ആര്‍ നായരും എല്‍. ലീന സുരേഷുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കുന്നിക്കോട് ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം അധ്യാപികമാരാണ് ഇരുവരും. പരമ്പരാഗത പാർട്ടി കുടുംബങ്ങളില്‍ നിന്നുള്ള ഇരുവർക്കും തികച്ചും അപ്രതീക്ഷിതമാണ് ഈ സ്ഥാനാർത്ഥിത്വം.
കെപിസിസി അംഗമായിരുന്ന പി  രാമചന്ദ്രൻ നായരുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മീര ആർ നായർ. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എം ശ്രീധരൻ പിള്ളയുടെ മകളാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ലീന സുരേഷ്.
advertisement
തെരഞ്ഞെടുപ്പ് രംഗത്ത് മുന്നണികള്‍ എതിരാളികളാണെങ്കിലും സൗഹൃദം വിട്ടുള്ള മല്‍സരത്തിനൊന്നും ഈ ടീച്ചര്‍മാര്‍ തയ്യാറല്ല. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി മേഖലകളിലുള്ള അംഗീകാരങ്ങളും ഇരുവരെയും തേടിയെത്തിയിട്ടുണ്ട്.
ഭവനസന്ദര്‍ശനങ്ങളും പ്രചരണതന്ത്രങ്ങളുമായി ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും രണ്ടു പേർക്കും ഒരുപോലെ വിജയം ആശംസിക്കുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | സ്കൂളിലെ സ്നേഹം വേറെ, തെരഞ്ഞെടുപ്പ് പോരാട്ടം വേറെ; സ്ഥാനാർത്ഥികളായി ഒരേ സ്കൂളിലെ അധ്യാപികമാർ
Next Article
advertisement
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
  • കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു

  • വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൽഡിഎഫും യുഡിഎഫും ഭീഷണിക്കെതിരെ ഒന്നും ചെയ്യില്ല

  • എൽഡിഎഫ് സ്വർണക്കൊള്ള നടത്തി, യുഡിഎഫ് ഈ സ്വർണം വിൽക്കാൻ സഹായിച്ചുവെന്നും ആരോപണങ്ങൾ

View All
advertisement