advertisement

വാളകം സ്‌കൂള്‍: പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞു

Last Updated:
മൂവാറ്റുപുഴ: വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ രക്ഷിതാവിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും പ്രധാന അധ്യാപികയെയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികളും മറ്റുരക്ഷിതാക്കളും ചേര്‍ന്ന തടഞ്ഞു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന അറസ്റ്റ് ഒഴിവാക്കി പൊലീസ് മടങ്ങുകയും ചെയ്തു.
സ്‌കൂളില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന രണ്ടു രക്ഷിതാക്കളുടെ പരാതിയിലായിരുന്നു അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ സ്‌കൂളില്‍ പൊലീസെത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
രക്ഷിതാവിനെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കും ഭാര്യയും പ്രധാന അധ്യാപികയുമായ ലിമ ജോര്‍ജും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസെത്തുന്നതറിഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പൊലീസിനെ തടയുകയായിരുന്നു.
advertisement
Dont Miss: വാളകം: അധ്യാപകരെ ന്യായീകരിച്ച് വിദ്യാർത്ഥികൾ; പറഞ്ഞു പഠിപ്പിച്ചതെന്ന് തോന്നുകയേയില്ലെന്ന് സോഷ്യൽ മീഡിയ
അധ്യാപകരെയും സ്‌കൂളിനെയും അപമാനിക്കാനുള്ള ഗൂഢനിക്കമാണിതെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്ന നിലപാടിലുമായിരുന്നു വിദ്യാര്‍ത്ഥികള്‍. അതേസമയം വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി അറ്‌സറ്റ് തടയുകയാണെന്നും അറസ്റ്റ് തടയാന്‍ വിദ്യാര്‍ഥികളെ കവചമാക്കിയ അധ്യാപകനെതിരെ നടപടി വേണമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റും ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വാളകം സ്‌കൂള്‍: പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തടഞ്ഞു
Next Article
advertisement
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
  • ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിയിൽ, വൻ ഭീകരാക്രമണം തടഞ്ഞു

  • വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു

  • പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു, സുരക്ഷാ പരിശോധനകൾ ശക്തമാക്കി

View All
advertisement