മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ മുംബൈയ്ക്ക് തിരിച്ചടിയായി സൂപ്പര്‍ താരം അജിങ്ക്യാ രഹാനയുടെ പരുക്ക്. മാര്‍ച്ച് എട്ടിനാണ് മുഷ്താഖ് അലി ട്രോഫിയുടെ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ പരുക്കേറ്റ രഹാന മത്സരത്തിനുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ റണ്‍ കണ്ടെത്താന്‍ രഹാനെ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കര്ണ്ണാടകയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ സൂപ്പര്‍ ലീഗ് മത്സരം. രഹാനയ്ക്ക് വിശ്രമം അനിവാര്യമാണെന്ന് മുംബൈയുടെ മുഖ്യ സെലക്ടര്‍ അജിത് അഗാക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. താരം പരുക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനും അത് തിരിച്ചടിയാകും.
രാജസ്ഥാന് റോയല്‍സിന്റെ പ്രധാന താരമാണ് രഹാനെ. നേരത്തെ മുഷ്താഖ് അലി ട്രോഫിയില്‍ ആറു മത്സരങ്ങളില്‍ അഞ്ചിലും ജയിച്ച് ഗ്രൂപ്പ് സിയില്‍ ഒന്നാമതായാണ് മുംബൈ സൂപ്പര്‍ ലീഗിന് യോഗ്യത നേടിയത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകനായ രഹാനെ ഏറെക്കാലമായി ഏകദിന ടീമിനും പുറത്താണ്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിന് പരുക്ക് തിരിച്ചടിയായിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.