advertisement

IND vs AUS Final ICC World Cup 2023 : ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ടൈ ആയാൽ എന്ത് സംഭവിക്കും?

Last Updated:

ഒരു മാസത്തിലേറെ നീണ്ട ലോകകപ്പിന് ഇന്നത്തെ ഫൈനലോടെ പരിസമാപ്തിയാകുമ്പോൾ ഏറെ ഉദ്വേഗത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

ഇന്ത്യ-ഓസ്ട്രേലിയ
ഇന്ത്യ-ഓസ്ട്രേലിയ
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർക്കായി കാത്തിരിക്കുകയാണ് കായികലോകം. ലോകകപ്പ് ഫൈനലിന് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും. ആതിഥേയരായ ഇന്ത്യയും അഞ്ചുതവണ ജേതാക്കളായ ഓസ്ട്രേലിയയും തമ്മിലാണ് കലാശപ്പോര്.
ഫൈനൽ മൽസരത്തിൽ ഇരു ടീമുകളും ഒരേ സ്കോർ നേടിയാൽ ആരായിരിക്കും വിജയികളാകുക. ക്രിക്കറ്റ് ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഇരുടീമുകളും ഒരേ സ്‌കോര്‍ നേടി മത്സരം ടൈ ആയാല്‍ കളി സൂപ്പര്‍ ഓവറിലേക്ക് നീളും. സൂപ്പര്‍ ഓവറിലൂടെയായിരിക്കും പിന്നീട് വിജയിയെ തീരുമാനിക്കുക. സൂപ്പര്‍ ഓവര്‍ ടൈ ആയാല്‍ ഫലം ഉണ്ടാകുന്നത് വരെ സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസി നിർദേശം.
advertisement
ഇന്നത്തെ മത്സരം മഴ കളി തടസപ്പെടുത്തിയാൽ റിസർവ് ഡേ ആയ നാളെ മത്സരം നടക്കും. നാളെയും മഴ കളി തടസപ്പെടുത്തിയാല്‍ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും
അതേസമയം ഫൈനൽ തുടങ്ങിയ ശേഷം മഴ പെയ്താല്‍ ഡക്ക് വര്‍ത്ത് ലൂയീസ് മഴനിയമം പ്രകാരം വിജയികളെ നിശ്ചയിക്കും. ഇത്തരത്തിൽ വിജയികളെ നിശ്ചയിക്കുകയോ, വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കുകയോ ചെയ്യണമെങ്കിൽ ഇരുടീമും 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS Final ICC World Cup 2023 : ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ ടൈ ആയാൽ എന്ത് സംഭവിക്കും?
Next Article
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ട യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്

  • കോടതി ദമ്പതികളുടെ ദയയപേക്ഷ നിരസിച്ചു; കുട്ടികൾക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് കോടതി

View All
advertisement