advertisement

'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില

Last Updated:
ദുബായ്: ടെസ്റ്റ് പരമ്പര വിജയത്തോടെ തുടങ്ങാനിറങ്ങിയ പാകിസ്താനു മുന്നില്‍ ഓസീസിന്റെ വീരോചിത ചെറുത്ത് നില്‍പ്പ്. ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഓസീസ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 462 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എടുത്തു നില്‍ക്കെയാണ് അഞ്ചാം ദിവസത്തെ കളി അവസാനിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ഒസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ഖവാജക്കും പെയിനിനുമൊപ്പം അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും മത്സരത്തില്‍ നിര്‍ണ്ണയക പങ്കുവഹിച്ചു. പാക്കിസ്താനായി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസീസിന്റെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫ് രണ്ടാം ഇന്നിംഗ്‌സില്‍ 37 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
advertisement
ട്രാവിസ് ഹെഡുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഖവാജ ഉയര്‍ത്തിയത്. അവസാന ദിവസത്തെ അവസാന സെഷനില്‍ ഖവാജ പുറത്തായതോടെ പാക് താരങ്ങള്‍ വിജയം കൊതിച്ചെങ്കിലും ടിം പെയ്‌നിന്റെ അപരാജിത ചെറുത്ത് നില്‍പ്പാണ് പാക് മോഹങ്ങള്‍ കെടുത്തിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണും പെയ്‌നും ചേര്‍ന്ന് 13 ഓവറുകളാണ് ചെറുത്ത് നിന്നത്. 34 പന്തുകള്‍ നേരിട്ട ലിയോണ്‍ അഞ്ച് റണ്‍സാണ് നേടിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില
Next Article
advertisement
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
  • ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ സ്വർണ്ണത്തിന്റെ ഗുണമേന്മയും അളവും ശാസ്ത്രീയമായി പരിശോധിക്കും

  • വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

  • 2016 മുതൽ കൊടിമര നിർമ്മാണത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement