'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില

Last Updated:
ദുബായ്: ടെസ്റ്റ് പരമ്പര വിജയത്തോടെ തുടങ്ങാനിറങ്ങിയ പാകിസ്താനു മുന്നില്‍ ഓസീസിന്റെ വീരോചിത ചെറുത്ത് നില്‍പ്പ്. ഉസ്മാന്‍ ഖവാജയുടെ സെഞ്ച്വറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഓസീസ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 462 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എടുത്തു നില്‍ക്കെയാണ് അഞ്ചാം ദിവസത്തെ കളി അവസാനിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ദ്ധസെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ ഒസ്മാന്‍ ഖവാജയാണ് കളിയിലെ കേമന്‍. ഖവാജക്കും പെയിനിനുമൊപ്പം അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും മത്സരത്തില്‍ നിര്‍ണ്ണയക പങ്കുവഹിച്ചു. പാക്കിസ്താനായി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്ന് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്ങ്‌സില്‍ ഓസീസിന്റെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫ് രണ്ടാം ഇന്നിംഗ്‌സില്‍ 37 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
advertisement
ട്രാവിസ് ഹെഡുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഖവാജ ഉയര്‍ത്തിയത്. അവസാന ദിവസത്തെ അവസാന സെഷനില്‍ ഖവാജ പുറത്തായതോടെ പാക് താരങ്ങള്‍ വിജയം കൊതിച്ചെങ്കിലും ടിം പെയ്‌നിന്റെ അപരാജിത ചെറുത്ത് നില്‍പ്പാണ് പാക് മോഹങ്ങള്‍ കെടുത്തിയത്. ഒമ്പതാം വിക്കറ്റില്‍ നഥാന്‍ ലിയോണും പെയ്‌നും ചേര്‍ന്ന് 13 ഓവറുകളാണ് ചെറുത്ത് നിന്നത്. 34 പന്തുകള്‍ നേരിട്ട ലിയോണ്‍ അഞ്ച് റണ്‍സാണ് നേടിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മുട്ടുമടക്കാതെ കങ്കാരുപ്പട'; ഖവാജയുടെയും പെയിനിന്റെയും പോരാട്ട മികവില്‍ പാകിസ്താനെതിരെ ഓസീസിന് സമനില
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement