ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ; വധു സുനിൽ ഷെട്ടിയുടെ മകൾ

Last Updated:

നൂറ് പേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം

ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ വിവാഹിതനാകുകയാണ്. ആരാധകർ കാത്തിരുന്ന വിവാഹം നാളെയാണ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയാണ് വധു.
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. താര വിവാഹത്തെ കുറിച്ച് ഏറെ നാളായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരു കുടുംബങ്ങളും മൗനം പാലിക്കുകയായിരുന്നു. സുനിൽ ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വെച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ.

View this post on Instagram

A post shared by KL Rahul👑 (@klrahul)

advertisement
ഫാം ഹൗസിലെ വിവാഹവേദിയുടെ ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നാളെയാണ് വിവാഹമെങ്കിലും ജനുവരി 21 ന് വിവാഹ ആഘോഷങ്ങൾ തുടങ്ങിയെന്നാണ് വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. കെഎൽ രാഹുലിന്റേയും അതിയ ഷെട്ടിയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തീർത്തും സ്വാകര്യമായ ചടങ്ങിലാണ് വിവാഹം.
advertisement
നൂറ് പേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. വിവാഹത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്നാണ് താരങ്ങൾ അതിഥികളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വിവാഹശേഷം രാഹുലിന്റേയും അതിയയുടേയും സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.
വിവാഹശേഷം സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിയും നടക്കും. ക്രിക്കറ്റിലേയും ബോളിവുഡിലേയും നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഗംഭീര ചടങ്ങായിരിക്കും നടക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ; വധു സുനിൽ ഷെട്ടിയുടെ മകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement