advertisement

T20 World Cup | ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക് ടീമില്‍ പൊട്ടിത്തെറി; മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും രാജിവെച്ചു

Last Updated:

ഒക്ടോബര്‍ 24നു ഇന്ത്യക്കെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മല്‍സരം.

News18
News18
വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീം പ്രതിസന്ധിയില്‍. ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉള്‍ ഹഖും ബൗളിങ് പരിശീലക സ്ഥാനത്ത് നിന്ന് വഖാര്‍ യൂനിസും രാജി വെച്ചു. ഇരുവരും സ്ഥാനമൊഴിഞ്ഞ കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പകരമായി മുന്‍ താരങ്ങളായ അബ്ദുല്‍ റസാഖ്, സഖ്ലെയ്ന്‍ മുഷ്താഖ് എന്നിവരെ പാക് ക്രിക്കറ്റ് ബോര്‍ഡ് താത്കാലിക പരിശീലകരായി നിയമിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി. എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ നായകനുമായ ഷോയിബ് മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങളെ പുറത്താക്കിയിരുന്നു.
മുന്‍ താരങ്ങളായ മിസബയും വഖാറും 2019ലാണ് പാക് പരിശീലകരായി സ്ഥാനമേല്‍ക്കുന്നത്. ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നാണ് മിസ്ബ മുഖ്യ പരിശീലകനായി സ്ഥാമേറ്റത്. വഖാര്‍ ഇത് മൂന്നാം തവണയായിരുന്നു പാക് ടീമിന്റെ പരിശീലകനാകുന്നത്.
advertisement
'വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ക്വാറന്റൈനില്‍ ഇരുന്നപ്പോള്‍ കഴിഞ്ഞ 24 മാസമായി ക്രിക്കറ്റിന്റെ തിരക്കിട്ട ഷെഡ്യൂളിലൂടെയാണ് ജീവിതം മുന്നോട്ടു പോയത്. എന്റെ കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നതായുള്ള അനുഭവമാണ്. അവര്‍ക്കൊപ്പം ഇനി കുറച്ച് സമയം ചിലവഴിക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഈ സ്ഥാനം രാജി വയ്ക്കുകയാണ്'- പാക് ക്രിക്കറ്റ് ബോര്‍ഡിനെ മിസ്ബ അറിയിച്ചു.
ഉചിതമായ സമയത്തല്ല എന്റെ ഈ തീരുമാനമെന്ന് അറിയാമെന്നും അതേസമയം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന മാനസിക അവസ്ഥയിലല്ല താനെന്നും മിസ്ബ വ്യക്തമാക്കി. അതിനാല്‍ പുതിയ ഒരാള്‍ വന്ന് ടീമിനെ നയിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
advertisement
'തങ്ങള്‍ ഒരുമിച്ചാണ് പരിശീലകരായി സ്ഥാനമേറ്റത്. അതിനാല്‍ തന്നെ ഇറങ്ങുന്നതും ഒരുമിച്ചാകട്ടെ എന്നു വിചാരിക്കുന്നു. അതിനാല്‍ താനും സ്ഥാനമൊഴിയുകയാണ്'- വഖാര്‍ യൂനിസ് പ്രതികരിച്ചു.
ഒക്ടോബര്‍ 24നു ഇന്ത്യക്കെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.
advertisement
ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക് ടീമില്‍ പൊട്ടിത്തെറി; മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും രാജിവെച്ചു
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement