പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ

Last Updated:

 ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ.

അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര
അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര
ഒളിംപിക്സിൽ മെഡൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളുയർത്തി അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ അങ്കിത ഭഗത്- ധീരജ് ബൊമ്മദേവര സഖ്യം ക്വാർട്ടറിൽ. ക്വാർട്ടറിൽ സ്പെയിനായിരിക്കും ഇന്ത്യയുടെ എതിരാളി. ഇന്തോനേഷ്യയുടെ ഡിയാനന്ദ ചൊയ്റുനിസ-ആരിഫ് പാംഗെസ്തു എന്നിവരെ 5-1ന് പരാജയപ്പെടുത്തിയാണ് അങ്കിത-ധീരജ് സഖ്യം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്. ഒന്നാം സെറ്റും (37-36) മൂന്നാം സെറ്റും(38-37) സ്വന്തമാക്കി 4 പോയിൻ്റോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. രണ്ടാം സെറ്റ് സമനിലയിലാണ് അവസാനിച്ചത് (38-38). സമനിലയിലായപ്പോൾ പങ്കിട്ട ഒരു പോയിൻ്റ് മാത്രമാണ് ഇന്തോനേഷ്യൻ ടീമിന് നേടാനായത്.
പാരീസ് ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ മുന്ന് മെഡലുകളാണ് നേടിയത്. 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ് ഫൈനലിൽ മനു ഭാക്കർ വെങ്കല മെഡലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ - സരബ്ജ്യോത് സിങ് സഖ്യത്തിന് വെങ്കലമെഡലും പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുസാലെ വെങ്കല മെഡലും നേടി
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിംപിക്സ്: അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷകളുമായി അങ്കിത-ധീരജ് സഖ്യം ക്വാർട്ടറിൽ
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement