advertisement

'എന്നോട് മാത്രം എന്താ ഇങ്ങനെ'; വിവേചനമെന്ന് തുറന്നടിച്ച് സെറീന വില്യംസ്

Last Updated:
അമേരിക്കന്‍ അധികൃതര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ തനിക്കെതിരെ വിവേചനം കാണിക്കുന്നെന്ന് ടെന്നീസ് താരം സെറീന വില്ല്യംസ്. ഏറ്റവും കൂടുതല്‍ തവണ ഡോപ് ടെസ്റ്റ് ചെയ്യപ്പെടുന്ന അമേരിക്കന്‍ ടെന്നീസ് താരം താനാണെന്ന് സെറീന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു 23 തവണ ഗ്രാന്‍സ്ലാം നേടിയ താരത്തിന്റെ പ്രതികരണം.
'യാദൃശ്ചികമായി' സെറീനയെ മാത്രം മരുന്ന് പരിശോധന നടത്തുന്ന സമയമാണിത്. എല്ലാ ടെന്നീസ് കളിക്കാരേക്കാളും കൂടുതല്‍ തവണ പരിശോധിക്കപ്പെടുന്നത് ഞാന്‍ ഒരാളാണെന്ന് തെളിഞ്ഞു. വിവേചനം? ഞാനങ്ങനെ കരുതുന്നു'- സെറീന വില്യംസ് ട്വീറ്റ് ചെയ്തു.
advertisement
യു.എസ് ആന്റി ഡോപിങ് ഏജന്‍സിയായ യുസാഡ, വില്യംസിനെ ഈ വർഷം മാത്രം അഞ്ച് തവണ പരിശോധിച്ചെന്ന് ഡെഡ്‌സ്പിന്‍ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. സെറീന മത്സരിക്കാതെ കളത്തിന് പുറത്ത് നില്‍ക്കുമ്പോഴത്തെ പരിശോധനകണക്കാണിത്. ജൂണ്‍ 14ന് ടെസ്റ്റ് നടത്താനായി യുസാഡ അധികൃതര്‍ സെറീനയുടെ വീട്ടിലെത്തി. അധികൃതര്‍ നിശ്ചയിച്ച സമയത്തേക്കാളും 12 മണിക്കൂര്‍ നേരത്തെയാണ് എത്തിയതെന്ന് സെറീന ആരോപിച്ചു. ടെസ്റ്റ് നടത്താതെ മടങ്ങിയ അധികൃതര്‍ 'മിസ്സ്ഡ് ടെസ്റ്റ്' രേഖപ്പെടുത്തി. മൂന്ന് തവണ ടെസ്റ്റ് മിസ്സാക്കിയാല്‍ ഡോപിങ് ലംഘനമായി കണക്കാക്കും.
advertisement
യു.എസ് ഓപ്പണ്‍ ചാംപ്യന്‍ സ്ലൊവാനി സ്റ്റീഫന്‍സിനെ ഒരു തവണ മാത്രവും സെറീനയുടെ സഹോദരി വീനസ് വില്ല്യംസിനെ രണ്ട് തവണ മാത്രവുമാണ് ഡോപ് ടെസ്റ്റിന് വിധേയരാക്കിയത്. തന്നെയാണ് ഏറ്റവും കൂടുതല്‍ പരിശോധിച്ചതെന്ന് അറിയില്ലായിരുന്നെന്ന് സെറീന പറഞ്ഞു. ഏഴ് തവണ ജേതാവായ സെറീന വിംബിള്‍ഡണ്‍ ഫൈനലില്‍ ഏഞ്ജലിക് കെര്‍ബറിനോട് പരാജയപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എന്നോട് മാത്രം എന്താ ഇങ്ങനെ'; വിവേചനമെന്ന് തുറന്നടിച്ച് സെറീന വില്യംസ്
Next Article
advertisement
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
  • കൊച്ചി വടുതലയിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • മാനസിക വിഷമം മൂലമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

  • അശ്വതിയും അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാടിനെ നടുക്കിയ കൂട്ടമരണം

View All
advertisement