advertisement

ലോകകപ്പിൽ ചില കളിക്കാർ സ്പോർട്സ് ബ്രാ ധരിക്കുന്നത് എന്തുകൊണ്ട്?

Last Updated:

പോർച്ചുഗലിനെതിരായ തന്റെ ടീമിന്റെ രണ്ടാം ഗോൾ ആഘോഷിക്കാൻ ഹ്വാങ് തന്റെ ജേഴ്‌സി അഴിച്ചുമാറ്റിയ ചിത്രമാണ് വൈറലായത്

ദോഹ: കഴിഞ്ഞയാഴ്ച പോർച്ചുഗലിനെതിരായ ഗ്രൂപ്പ് എച്ച് മത്സരത്തിനിടെ ദക്ഷിണ കൊറിയൻ ഫുട്‌ബോൾ താരം ഹ്വാങ് ഹീ ചാൻ വനിതാ സ്‌പോർട്‌സ് ബ്രാ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായിരുന്നു. പോർച്ചുഗലിനെതിരായ തന്റെ ടീമിന്റെ രണ്ടാം ഗോൾ ആഘോഷിക്കാൻ ഹ്വാങ് തന്റെ ജേഴ്‌സി അഴിച്ചുമാറ്റിയ ചിത്രമാണ് വൈറലായത്.
ഈ ചിത്രം കണ്ടപ്പോൾ ദക്ഷിണകൊറിയൻ താരം സ്ത്രീകളുടെ സ്‌പോർട്‌സ് ബ്രായാണോ ധരിച്ചിരിക്കുന്നതെന്ന് ചിലരെങ്കിലും സംശയിച്ചു. സ്ഥിരം ഫുട്ബോൾ നിരീക്ഷകർക്ക് ഇത് വളരെ സാധാരണമായ ഒരു കാഴ്ചയായിരുന്നു, കാരണം അവർ അത്തരം വസ്ത്രത്തിൽ പുരുഷ ഫുട്ബോൾ കളിക്കാരെ കാണുന്നത് പതിവാണ്.
അപ്പോൾ യഥാർത്ഥത്തിൽ എന്താണ് പുരുഷ ഫുട്ബോൾ കളിക്കാരുടെ സ്പോർട്സ് ബ്രാ? പുരുഷ ഫുട്‌ബോളർമാർ ധരിക്കുന്ന സ്‌പോർട്‌സ് ബ്രായായി കാണപ്പെടുന്ന ഈ വെസ്റ്റ് യഥാർത്ഥത്തിൽ ഒരു GPS ട്രാക്കർ ആണ്. ഇത് പുരുഷ ഫുട്‌ബോളർമാർക്കിടയിൽ വളരെ സാധാരണമാണ്.
advertisement
ജേഴ്‌സിക്ക് താഴെ ധരിക്കുന്ന വെസ്റ്റിൽ ഒരു GPS ഉപകരണം ബന്ധിപ്പിച്ചിരിക്കുന്നു, അത് വ്യക്തിഗത പ്ലെയർ GPS ഡാറ്റ ശേഖരിക്കാൻ സഹായിക്കുന്നു. സ്വന്തം കളിമികവ് കംപ്യൂട്ടറിന്‍റെ സഹായത്തോടെ വിശകലനം ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്. വെസ്റ്റിന്റെ പിൻഭാഗത്ത് ഒരു ചെറിയ അറയിലാണ് ജിപിഎസ് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പിൽ ചില കളിക്കാർ സ്പോർട്സ് ബ്രാ ധരിക്കുന്നത് എന്തുകൊണ്ട്?
Next Article
advertisement
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോപൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
  • പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് മേലുദ്യോഗസ്ഥൻ അവധി നൽകാൻ തയ്യാറായില്ല

  • മുറിവ് കാണിച്ച് തെളിവ് നൽകേണ്ടി വന്നതോടെ റെയിൽവേ ജീവനക്കാരിൽ വലിയ പ്രതിഷേധം ഉയർന്നു

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അവധി നൽകേണ്ടതാണെന്നും യൂണിയൻ കർശന നടപടി ആവശ്യപ്പെട്ടു

View All
advertisement