കെവിൻ വധക്കേസിൽ പ്രദേശിക കോൺഗ്രസ് നേതാക്കൾക്കും പങ്ക്?

Last Updated:
കൊല്ലം: കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് തെന്മലയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കെവിനെ തട്ടിക്കൊണ്ടു പോയതിനു ശേഷം പ്രതികൾ തുടർച്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തിയതിനേത്തുടർന്നാണിത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം സഞ്ജയ് ഖാന്റ ബന്ധുവീട്ടിലും പ്രാദേശിക നേതാവ് സുരേന്ദ്രന്റെ വീട്ടിലുമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മാത്രം നാല് വീടുകളിൽ പരിശോധന നടത്തിയിരുന്നു. കെവിൻ കെല്ലപ്പെട്ട ദിവസവും പ്രതികൾ ബാംഗ്ലൂരിൽ ഒളിവിൽ താമസിച്ചപ്പോഴും നിരവധി തവണയാണ് ഇവരെ ഫോണിൽ വിളിച്ചിരിക്കുന്നത്. റൂറൽ ബാങ്കിൽ ഷാനുവിന്റെ പിതാവ് ചാക്കോയ്ക്ക് 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇനി പിടികൂടാനുള്ളത് കോൺഗ്രസ് ബന്ധമുള്ള ക്വട്ടേഷൻ സംഘത്തെയെന്ന് പൊലീസ് സൂചിപ്പിച്ചു. ക്വട്ടേഷൻ സംഘത്തിലെ അഞ്ചുപേർക്കു പുറമെ ഷാനുവിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റു ചിലരും കുറ്റകൃത്യത്തിൽ പങ്കെടുത്തതായാണ് സൂചന.
പുനലൂർ സ്വദേശികളായ ഫസൽ, ഷെറീഫ്, ടിറ്റൂ ഷിബിൻ, റമീസ്, ഒബാമ എന്ന പേരിലറിയപ്പെടുന്ന ഒരാളുമടക്കമുള്ളവരാണ് പിടിയിലാവാനുള്ളത്. ഇവർക്കായിരുന്നു നീനുവിന്റെ സഹോദരൻ ഷാനു കൊലപാതകത്തിനുള്ള ക്വൊട്ടേഷൻ നൽകിയതെന്നാണ് സൂചന. ഇവർ സിനിമ സീരിയൽ താരങ്ങൾക്ക് സെക്യൂരിറ്റി പോകാറുണ്ടന്നും വിവരമുണ്ട്. ഇതിന്റെ മറവിലാണ് ക്വട്ടേഷൻ ജോലികൾ ചെയ്തിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു.
advertisement
പ്രതികൾ തമിഴ് നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇവരുടെ വീടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും നിരീക്ഷണത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
കെവിൻ വധക്കേസിൽ പ്രദേശിക കോൺഗ്രസ് നേതാക്കൾക്കും പങ്ക്?
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement