പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു

Last Updated:

പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആശുപത്രിയിലെ പ്രസവവാർഡിൽ തോക്കുധാരികൾ നടത്തിയആക്രമണത്തിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. രണ്ട് ശിശുക്കളും അവരുടെ അമ്മമാരും നിരവധി നഴ്സുമാരുമാണ് കൊല്ലപ്പെട്ടത്.
പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. 80 ഓളം അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് വിദേശികളുമുണ്ട്.
കാബൂളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമുള്ള ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. അതോസമയം എന്തിനാണ് അക്രമികൾ പ്രസവ വാർഡിൽ തന്നെ ആക്രമണം നടത്തിയെതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്പോൾ ധാരാളം രോഗികളും ഡോക്ടർമാരും ആശുപത്രിയിലുണ്ടായിരുന്നു.
advertisement
[NEWS]കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഈ സൂപ്പർ നായികയെ തിരിച്ചറിയാനാകുന്നുണ്ടോ? ത്രോബാക്ക് ചിത്രങ്ങൾ വൈറൽ [NEWS]
അഫ്ഗാനിസ്ഥാനിലെ മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement