advertisement

പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു

Last Updated:

പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആശുപത്രിയിലെ പ്രസവവാർഡിൽ തോക്കുധാരികൾ നടത്തിയആക്രമണത്തിൽ നവജാത ശിശുക്കൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. രണ്ട് ശിശുക്കളും അവരുടെ അമ്മമാരും നിരവധി നഴ്സുമാരുമാണ് കൊല്ലപ്പെട്ടത്.
പൊലീസ് വേഷം ധരിച്ച് ആശുപത്രിയിൽ കയറിയ അക്രമികൾ ഗ്രനേഡ് എറിയുകയും തുടർന്ന് വെടിവയ്ക്കുകയുമായിരുന്നു. 80 ഓളം അമ്മമാരെയും കുഞ്ഞുങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇതിൽ മൂന്ന് വിദേശികളുമുണ്ട്.
കാബൂളിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമുള്ള ആശുപത്രിയിലാണ് ആക്രമണം ഉണ്ടായത്. അതോസമയം എന്തിനാണ് അക്രമികൾ പ്രസവ വാർഡിൽ തന്നെ ആക്രമണം നടത്തിയെതെന്ന് വ്യക്തമല്ല. ആക്രമണം നടക്കുന്പോൾ ധാരാളം രോഗികളും ഡോക്ടർമാരും ആശുപത്രിയിലുണ്ടായിരുന്നു.
advertisement
[NEWS]കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഈ സൂപ്പർ നായികയെ തിരിച്ചറിയാനാകുന്നുണ്ടോ? ത്രോബാക്ക് ചിത്രങ്ങൾ വൈറൽ [NEWS]
അഫ്ഗാനിസ്ഥാനിലെ മറ്റൊരിടത്ത് മരണവീട്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലുണ്ടായ ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രസവവാര്‍ഡിൽ പൊലീസ് വേഷത്തിൽ ആക്രമണം; പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും നഴ്സുമാരെയും കൊന്നു
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement