advertisement

Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്

Last Updated:

കീവിനെ ലക്ഷ്യമാക്കി റഷ്യൻ സൈനിക വ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു

Image: reuters
Image: reuters
യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർക്കിവിലെ (Kharkiv)സെൻട്രൽ സക്വയറിൽ റഷ്യയുടെ ഷെല്ലാക്രമണം (Russia-Ukraine War). ആക്രമണം നടന്നതായി ഖാർക്കിവ് ഗവർണർ ഔദ്യോഗികമായി അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി റഷ്യൻ സൈനിക വ്യൂഹം നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ വന്നതിനു പിന്നാലെയാണ് പുതിയ വാർത്തയും പുറത്തു വന്നിരിക്കുന്നത്. നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല.
അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സറാണ് ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ 67 കിലോമീറ്റർ നീളമുള്ള റഷ്യൻ സൈനികവ്യൂഹം നീങ്ങുന്നത് പുറത്തു വിട്ടത്. യുക്രെയിനിൽ റഷ്യ നടത്തുന്ന സൈനിക നീക്കത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നതാണ് ചിത്രങ്ങൾ. ഫെബ്രുവരി 28 ന് പകർത്തിയ ചിത്രങ്ങളാണിത്.
റഷ്യയുടെ റോക്കറ്റ് ആക്രണത്തിൽ 70 ൽ അധികം സൈനികരും ഷെല്ലാക്രമണങ്ങളിൽ ഡസനോളം സാധാരണക്കാരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ സൈനിക വ്യൂഹത്തിന്റെ ചിത്രങ്ങളും പുറത്തു വന്നത്.
advertisement
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യൻ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് റഷ്യ യുക്രെയിനു മേൽ നടത്തുന്നത്. റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 350 ഓളം പൗരന്മാർ കൊല്ലപ്പെട്ടതായി യുക്രൈൻ പുറത്തു വിട്ട കണക്കുകൾ പറയുന്നു.
advertisement
റഷ്യ ആക്രമണം കടുപ്പിച്ചതോടെ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം കീവ് വിടാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമായ ട്രെയിനുകളിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ ഉടനടി നഗരം വിടാനാണ് എംബസിയുടെ നിര‍്ദേശം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
Russia-Ukraine War| ഖാർക്കിവിൽ റഷ്യയുടെ ഷെല്ലാക്രമണം; ആക്രമിക്കപ്പെട്ടത് യുക്രെയിനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്ന്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement