advertisement

George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും

Last Updated:

പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും. ട്രംപിന്റെ ഇളയ മകൾ ടിഫ്ഫനി ട്രംപ് ആണ് സോഷ്യൽമീഡിയയിലൂടെ സമരത്തെ പിന്തുണച്ചത്.
അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെലിബ്രിറ്റികൾ അടക്കം സോഷ്യൽമീഡിയയിൽ #BlackoutTuesday പോസ്റ്റ് ചെയ്തിരുന്നു. ഹാഷ്ടടാഗിനൊപ്പം കറുപ്പ് നിറത്തിള്ള ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.
advertisement
ട്രംപിന്റെ മുൻ ഭാര്യയും നടിയുമായ മാർല മാപ്പിൾസാണ് ടിഫ്ഫിനിയുടെ അമ്മ. ട്രംപുമായി അകന്നാണ് മാർലയും ടിഫ്ഫിനിയും കഴിയുന്നത്.
advertisement
അതേസമയം, ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. ഫ്ളോയിഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചോവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement