George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും

Last Updated:

പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും. ട്രംപിന്റെ ഇളയ മകൾ ടിഫ്ഫനി ട്രംപ് ആണ് സോഷ്യൽമീഡിയയിലൂടെ സമരത്തെ പിന്തുണച്ചത്.
അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെലിബ്രിറ്റികൾ അടക്കം സോഷ്യൽമീഡിയയിൽ #BlackoutTuesday പോസ്റ്റ് ചെയ്തിരുന്നു. ഹാഷ്ടടാഗിനൊപ്പം കറുപ്പ് നിറത്തിള്ള ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.
advertisement
ട്രംപിന്റെ മുൻ ഭാര്യയും നടിയുമായ മാർല മാപ്പിൾസാണ് ടിഫ്ഫിനിയുടെ അമ്മ. ട്രംപുമായി അകന്നാണ് മാർലയും ടിഫ്ഫിനിയും കഴിയുന്നത്.
advertisement
അതേസമയം, ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. ഫ്ളോയിഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചോവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement