'സമാധാനം വേണം'; ഹമാസ് ഗാസയിൽ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് പലസ്തീൻ ജനതയുടെ കൂറ്റൻ പ്രകടനം‌‌

Last Updated:

യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കു നടുവിലുടെയുള്ള പാതയിലൂടെ പലസ്‌തീനികൾ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

News18
News18
ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസിനെതിരേ തെരുവിലിറങ്ങി പലസ്‌തീൻ ജനത. ചൊവ്വാഴ്‌ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ ഹമാസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നുവെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
യുദ്ധം തുടങ്ങിയശേഷം ഗാസയിലെ ജനത ഹമാസിനെതിരേ പരസ്യപ്രതിഷേധത്തിനു മുതിരുന്നത് ആദ്യമാണ്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കു നടുവിലുടെയുള്ള പാതയിലൂടെ പലസ്‌തീനികൾ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
“ഹമാസിന്റെ ഭരണം മടുത്തു, ഹമാസ് പുറത്തുപോകൂ, യുദ്ധം മതിയായി, ഭക്ഷണം വേണം, ഞങ്ങൾക്ക് സമാധാനം വേണം.." തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. സംഭവത്തിൽ ഹമാസ് ഔദ്യോഗിക പ്രതികരണത്തിന് തയാറായിട്ടില്ല. വിശ്വാസവഞ്ചകരാണ് പ്രതിഷേധം നടത്തിയതെന്ന് ഹമാസ് അനുകൂലികൾ പറഞ്ഞു.
advertisement
ഇസ്‌ലാമിക് ജിഹാദ് ഭീകരവാദികൾ റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായേലി സേന ബെയ്‌ത്‌ ലാഹിയയിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബെയ്‌ത്‌ ലാഹിയയിൽ ഹമാസ് വിരുദ്ധ പ്രകടനങ്ങളുണ്ടായത്. 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനോട് പലസ്‌തീനികൾക്കുള്ള എതിർപ്പ് യുദ്ധമാരംഭിച്ചശേഷം ശക്തിപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഗാസയും ഹമാസും
പലസ്തീൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിന്നീട് എതിരാളികളെ പുറത്താക്കുകയും ചെയ്തതിന് ശേഷം 2007 മുതൽ ഹമാസ് ഗാസ ഭരിക്കുന്നു. ഹമാസ് വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് ഹമാസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഹമാസ് അനുകൂലികൾ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ കുറച്ചുകാണുകയും പ്രതിഷേധക്കാരെ രാജ്യദ്രോഹികളാണെന്ന് ആരോപിക്കുകയും ചെയ്തുകൊണ്ട് ഗ്രൂപ്പിനെ പ്രതിരോധിച്ചു.
advertisement
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ ഹമാസിനെതിരെ വിമർശനം വളർന്നു, എന്നിരുന്നാലും ഹമാസിന് ഇപ്പോഴും പ്രദേശത്ത് കടുത്ത വിശ്വസ്തരായ പിന്തുണക്കാരുണ്ട്. ലഭ്യമായ അവസാന സർവേ സെപ്റ്റംബറിൽ പലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച്ച് (പിസിപിഎസ്ആർ) നടത്തി.
ഗാസയിലെ പലസ്തീനികളിൽ 35 ശതമാനം പേർ ഹമാസിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞതായും 26 ശതമാനം പേർ അതിന്റെ എതിരാളിയായ ഫത്തയെ പിന്തുണയ്ക്കുന്നതായും സൂചിപ്പിക്കുന്നു. റാമല്ല ആസ്ഥാനമായുള്ള പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പാർട്ടിയാണിത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'സമാധാനം വേണം'; ഹമാസ് ഗാസയിൽ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ട് പലസ്തീൻ ജനതയുടെ കൂറ്റൻ പ്രകടനം‌‌
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement