ഇസ്രായേല്‍- പലസ്തീന്‍ യുദ്ധ ഭീകരത തുറന്നുകാട്ടിയ ചിത്രം; വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ 2024 പുരസ്‌കാരം മൊഹമ്മദ് സലേമിന്
- Published by:Arun krishna
- news18-malayalam
Last Updated:
ഗാസ മുനമ്പിൽ തൻ്റെ അഞ്ചുവയസ്സുകാരിയായ മരുമകളുടെ മൃതദേഹത്തെ കെട്ടിപിടിച്ച് കരയുന്ന പലസ്തീൻ യുവതിയുടെ ചിത്രമാണ് സലേമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്
കണ്ടുനിൽക്കുന്നവന്റെ ഉള്ളൊന്ന് പിടയ്ക്കും..നെഞ്ചകം പിളരുന്ന സ്ത്രീയുടെ കരച്ചിൽ..പൂവായി വിരിയും മുമ്പേ കൊഴിഞ്ഞുപോയ ആ പൂമൊട്ടിന്റ ചേതനയറ്റ ശരീരം മാറോട് ചേർത്ത് വിങ്ങിപ്പൊട്ടുന്ന ഒരമ്മ.. ആറുമാസത്തിലധികമായി നിലയ്ക്കാത്ത ആക്രമണം തുടരുന്ന ഗാസയിൽ നിന്നുള്ളതാണ് ആരുടേയും ഉള്ളുലയ്ക്കുന്ന ഈ ചിത്രം..
യുദ്ധത്തിന്റെ ദുരിതംപേറുന്ന, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിസഹായരുടെ കഥപറയുന്ന ഈ ചിത്രം പകര്‍ത്തിയ റോയിട്ടേഴ്സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേമിനാണ് 2024ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ പുരസ്‌കാരം. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുഞ്ഞിന്റെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമാണ് സലേം പകര്‍ത്തിയത്.36-കാരിയായ അബു മാമര്‍ ആണ് ചിത്രത്തിലുള്ള യുവതി.
2023 ഒക്ടോബര്‍ 17ന് ദക്ഷിണ ഗാസയിലെ ഖാന്‍ യൂനുസില്‍ നസ്സെര്‍ ആശുപത്രിയില്‍ നിന്ന് പലസ്തീന്‍കാരനായ മുഹമ്മദ് സലേം നെഞ്ചുലയ്ക്കുന്ന ഈ ചിത്രം പകർത്തുമ്പോൾ അദ്ദേഹം ഒരച്ഛനായിട്ട് ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു.
advertisement
ഈ ചിത്രം ആഘോഷിക്കപ്പെടേണ്ടതല്ലെന്ന് അവാർഡ് വാർത്ത അറിഞ്ഞ ശേഷം മൊഹമ്മദ് സലേം പ്രതികരിച്ചു. അംഗീകാരം ലഭിച്ചതിലൂടെ ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തും. യുദ്ധത്തിന്റെ അനന്തരഫലത്തെ കുറിച്ച് ലോകത്തെ കൂടുതല്‍ ബോധവാന്‍മാരാക്കാൻ ഇ ചിത്രത്തിന് സാധിക്കുമെന്നും സലേം പറയുന്നു. ഇതാദ്യമായല്ല പുരസ്കാരങ്ങൾ സലേമിനെ തേടിയെത്തുന്നത് ഗാസ മുനമ്പിലെ യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ മറ്റൊരു ചിത്രത്തിന് പത്ത് വർഷം മുമ്പ് അദ്ദേഹത്തിന് വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 18, 2024 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേല്‍- പലസ്തീന്‍ യുദ്ധ ഭീകരത തുറന്നുകാട്ടിയ ചിത്രം; വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ് ഇയര്‍ 2024 പുരസ്‌കാരം മൊഹമ്മദ് സലേമിന്