Big Breaking | അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇയാളുടെ ഭാര്യ റാഹില അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജയിലിൽ 29 പേരെ കൊലപ്പെടുത്തിയ ഐ.എസ് ആക്രമണത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് മലയാളി. കാസർകോട് കല്ലുകെട്ടിയ പുരയിൽ ഇജാസ് ആണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇയാളുടെ ഭാര്യ റാഹില അഫ്ഗാൻ പാട്ടാളത്തിന്റെ കസ്റ്റഡിയിലാണ്.
ഞായറാഴ്ചയാണ് അഫ്ഗാനിലെ ജലാബാദ് ജയിലിന് മുന്നിൽ കാര്‍ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപത്തൊൻപതോളം പേർ കൊല്ലപ്പെടുകയും നാൽപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Breaking: top intelligence sources reveal that the suicide bomber in Jalalabad jail attack in Afghanistan is Kalukettiya Purayil Ijas from Kasargod, Kerala. pic.twitter.com/ncJLEbjK4X
— Rahul Pandita (@rahulpandita) August 4, 2020
advertisement
TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]രാമക്ഷേത്ര ശിലാസ്ഥാപനം: ആഗസ്റ്റ് 5 ദു:ഖദിനമായി ആചരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]
അഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പത്ത് ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.2016-ൽ ഹൈദരാബാദിൽ നിന്നും മസ്കറ്റിൽ എത്തിയ ശേഷമാണ് ഇജാസ് അഫ്ഗാനിസ്ഥാനിലെത്തിയത്. ഇയാളുടെ ഭാര്യയും കുട്ടിയും അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2020 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Big Breaking | അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ