advertisement

ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം; ഏഴായിരത്തോളം പേരെ സൈന്യം ഒഴിപ്പിച്ചു; പതിനായിരത്തോളം വീടുകള്‍ക്ക് കേടുപാട്

Last Updated:

സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്.

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷം. പ്രളയം രൂക്ഷമായ മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 ഓളം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും നശിച്ചു. സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്.
ജൂൺ 8 മുതൽ 9 വരെ പെയ്ത കനത്ത മഴയിൽ ക്യൂബയിലെ കാമാഗുയി, ലാസ് ടുനാസ്, ഗ്രാൻമ, സാന്റിയാഗോ ഡി ക്യൂബ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒരാള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രവിശ്യയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
advertisement
ഗ്രാൻമ പ്രവിശ്യയിൽ 280.3 മില്ലിമീറ്റർ മഴ പെയ്തതിനെ തുടർന്ന് ഈ മേഖലയില്‍ നിന്ന് 7,259 പേരെ മാറ്റിപ്പാർപ്പിച്ചു. 7000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 10,000 വീടുകൾ നശിപ്പിക്കപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തതോടെ ക്യൂബ ദുരിതത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. WSVN-ന്റെ റിപ്പോർട്ട് അനുസരിച്ച്, രക്ഷാപ്രവർത്തകർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. വീടുകളില്‍ നിന്ന് ഒഴിപ്പിച്ച പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും  സംസ്ഥാന അഭയകേന്ദ്രങ്ങളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും സുരക്ഷിതമായി മാറ്റുകയാണ്.
advertisement
advertisement
ക്യൂബയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ പാലങ്ങളും റോഡുകളും തകർന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളത്തിന്‍റെ ആഘാതം കൂട്ടി.
 
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം; ഏഴായിരത്തോളം പേരെ സൈന്യം ഒഴിപ്പിച്ചു; പതിനായിരത്തോളം വീടുകള്‍ക്ക് കേടുപാട്
Next Article
advertisement
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
  • കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തതിൽ ആശുപത്രിക്ക് 15,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു

  • ഗർഭിണിയായ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മദ്യലഹരിയിൽ അക്രമം നടത്തി

  • ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പോലീസ് കേസെടുത്തു

View All
advertisement