ഒന്നു ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ കുട്ടനാടിൻ്റെ അവസ്ഥ ഇതാണ്. മഴ കടുക്കുമ്പോൾ ആലപ്പുഴ കുട്ടനാട് ഭാഗത്തെ റോഡുകളിലും വീടുകളിലുമെല്ലാം വെള്ളം കയറും. കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടവും ഉണ്ടാകുന്നു.
advertisement
2/6
ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ലഭിച്ചെങ്കിലും, കിഴക്കൻ വെള്ളത്തിന്റെ വരവ് വെള്ളപ്പൊക്ക ഭീഷണി വർദ്ധിപ്പിക്കുകയാണ്. ജില്ലയിൽ വ്യാപകമായ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്.വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചതിനാൽ ധാരാളം ആളുകൾ ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നു.
advertisement
3/6
വെള്ളവും പുഴയും കായലുകളും പച്ചപ്പും കൊണ്ട് സമൃദ്ധമായ എന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിൻ്റെ ദുരിതം പേറുന്ന മറുവശമാണത്. വീടുകളിൽ വെള്ളം കയറി സാധന സാമഗ്രികൾ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലേക്ക് മാറുന്നത് സങ്കടകരമായ അവസ്ഥയാണ്.
advertisement
4/6
2018ലെ പ്രളയത്തിനുശേഷം നിർമ്മിക്കുന്ന വീടുകൾ 5 മുതൽ 15 അടി വരെ ഉയരത്തിൽ തൂണുകൾ നിർമ്മിച്ച ശേഷം അതിനുമുകളിൽ ആണ് വീടുകൾ നിർമ്മിച്ചു കൊണ്ടിരുന്നത്. ഇത് ഒരു പരിധി വരെ ജനങ്ങൾക്ക്, പ്രളയത്തെ അതിജീവിക്കുവാനും സാധനസാമഗ്രികൾ നശിച്ചു പോകാതിരിക്കുവാനും കുട്ടനാട്ടുകാരെ സഹായകരമാകുന്നു.
advertisement
5/6
എന്നിരുന്നാലും, വെള്ളപ്പൊക്കം മൂലം ജനങ്ങൾക്ക് വൻ ദുരിതം സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ട്. ജില്ലയിൽ ഡെങ്കും മറ്റ് രോഗങ്ങളും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
advertisement
6/6
കുട്ടനാടിന്റെ ദുരിതം ലഘൂകരിക്കാൻ സർക്കാർ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനങ്ങൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്താൻ സഹായിക്കേണ്ടത് അടിയന്തിരമാണ്.
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു
രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.
ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.