'അദ്ദേഹമാണ് എന്റെ രാഷ്ട്രീയ ഗുരു:' ധ്യാന്‍ ശ്രീനിവാസന്‍ തുറന്നു പറയുന്നു

Last Updated:
വേറിട്ട ചിന്തയുള്ള ആളാണ് ജോയ് ഏട്ടനെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി താന്‍ കാണുന്നത് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു
1/6
 സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ എന്നും തന്റെതായ നിലപാടുകൾ തുറന്നു പറയുന്നയാളാണ് നടൻ ജോയ് മാത്യൂ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഇത്തരം നിലപാടുകൾ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകാറുമുണ്ട്.
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ എന്നും തന്റെതായ നിലപാടുകൾ തുറന്നു പറയുന്നയാളാണ് നടൻ ജോയ് മാത്യൂ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഇത്തരം നിലപാടുകൾ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാകാറുമുണ്ട്.
advertisement
2/6
 ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ധ്യാന്‍ ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എ്‌നന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ധ്യാന്‍ ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എ്‌നന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്.
advertisement
3/6
 തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ജോയ് മാത്യുവും പറയുന്നു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂര്‍ തമ്മില്‍ കണ്ടാല്‍ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.
തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നല്‍കിയിട്ടുണ്ടെന്ന് ജോയ് മാത്യുവും പറയുന്നു. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂര്‍ തമ്മില്‍ കണ്ടാല്‍ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്.
advertisement
4/6
 ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്‌സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയവുമാണ് സംസാരിച്ചത്. തന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാന്‍ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാര്‍ വളരെ അപൂര്‍വ്വമാണ്. തന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം താന്‍ ധ്യാനിന് കൊടുത്തിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്‌സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയവുമാണ് സംസാരിച്ചത്. തന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാന്‍ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാര്‍ വളരെ അപൂര്‍വ്വമാണ്. തന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം താന്‍ ധ്യാനിന് കൊടുത്തിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
advertisement
5/6
 തന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടന്‍. താനൊരു ഡെമോക്രാറ്റ് ആണ്, ലിബറല്‍ ഡെമോക്രാറ്റ്. താന്‍ അങ്ങനെ ആവാന്‍ കാരണം ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി താൻ കാണാറുണ്ടെന്നും കൃത്യമായി രാഷ്ട്രീയ നിരീക്ഷിക്കുന്ന ആളാണ് താനെന്നും ധ്യാൻ പറയുന്നു.
തന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടന്‍. താനൊരു ഡെമോക്രാറ്റ് ആണ്, ലിബറല്‍ ഡെമോക്രാറ്റ്. താന്‍ അങ്ങനെ ആവാന്‍ കാരണം ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി താൻ കാണാറുണ്ടെന്നും കൃത്യമായി രാഷ്ട്രീയ നിരീക്ഷിക്കുന്ന ആളാണ് താനെന്നും ധ്യാൻ പറയുന്നു.
advertisement
6/6
 'മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ. നമ്മളെ എല്ലാത്തിനെയും കാണുമ്പോള്‍ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. എന്നാല്‍ ജോയ് ഏട്ടന്‍ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി ഞാന്‍ കാണുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.
'മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ. നമ്മളെ എല്ലാത്തിനെയും കാണുമ്പോള്‍ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. എന്നാല്‍ ജോയ് ഏട്ടന്‍ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി ഞാന്‍ കാണുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement