'അച്ഛന് പാപ്പുവും, പാറുവും എഴുതുന്നത്'; സ്വന്തം കൈപ്പടയിൽ അച്ഛനുവേണ്ടി എഴുതിയ കുറിപ്പുമായി ആ 'പാപ്പുമോൾ'

Last Updated:
അച്ഛനോടൊപ്പം ബാല്യകാലം ചിലവിടാൻ കഴിയാതെവന്ന ഓരോ കുട്ടിയുടെയും മനസ്സാണ് ഈ വാക്കുകളിൽ
1/7
 'അച്ഛന് പാപ്പുവും പാറുവും എഴുതുന്നത്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. അച്ഛന് സുഖമാണോ? പാറു സ്കൂളിൽ പോകാൻ ചിലപ്പോൾ മടിയാണ്. ട്യൂഷൻ സാർ വരാറുണ്ട്. ആന്റിയും വരാറുണ്ട്.' സ്കൂൾ വിട്ടു വന്നാൽ ജോലികഴിഞ്ഞെത്തുന്ന അച്ഛനോട് പോയി പറയാൻ പറ്റാത്ത വിശേഷങ്ങൾ കത്തിലൂടെ അറിയിക്കുന്ന കുട്ടികൾ നമുക്കിടയിൽ എത്രപേർ ഉണ്ടാവും?
'അച്ഛന് പാപ്പുവും പാറുവും എഴുതുന്നത്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. അച്ഛന് സുഖമാണോ? പാറു സ്കൂളിൽ പോകാൻ ചിലപ്പോൾ മടിയാണ്. ട്യൂഷൻ സാർ വരാറുണ്ട്. ആന്റിയും വരാറുണ്ട്.' സ്കൂൾ വിട്ടു വന്നാൽ ജോലികഴിഞ്ഞെത്തുന്ന അച്ഛനോട് പോയി പറയാൻ പറ്റാത്ത വിശേഷങ്ങൾ കത്തിലൂടെ അറിയിക്കുന്ന കുട്ടികൾ നമുക്കിടയിൽ എത്രപേർ ഉണ്ടാവും?
advertisement
2/7
 അങ്ങനെ ഒരു കത്താണ് ഇത്. അച്ഛനോടൊപ്പം ബാല്യകാലം ചിലവിടാൻ കഴിയാതെവന്ന ഓരോ കുട്ടിയുടെയും മനസ്സാണ് ഈ വാക്കുകളിൽ. അച്ഛൻ അകലെയായിരുന്ന നാളുകളിൽ കുഞ്ഞ് മകൾ കുറിച്ച അക്ഷരങ്ങൾ. ഇന്ന് അച്ഛന്റയും അമ്മയുടെയും വിവാഹവാര്ഷിക ദിനത്തിൽ മകൾ ആ പഴയ കത്ത് പൊടിതട്ടിയെടുത്തു (തുടർന്ന് വായിക്കുക)
അങ്ങനെ ഒരു കത്താണ് ഇത്. അച്ഛനോടൊപ്പം ബാല്യകാലം ചിലവിടാൻ കഴിയാതെവന്ന ഓരോ കുട്ടിയുടെയും മനസ്സാണ് ഈ വാക്കുകളിൽ. അച്ഛൻ അകലെയായിരുന്ന നാളുകളിൽ കുഞ്ഞ് മകൾ കുറിച്ച അക്ഷരങ്ങൾ. ഇന്ന് അച്ഛന്റയും അമ്മയുടെയും വിവാഹവാര്ഷിക ദിനത്തിൽ മകൾ ആ പഴയ കത്ത് പൊടിതട്ടിയെടുത്തു (തുടർന്ന് വായിക്കുക)
advertisement
3/7
 പാപ്പു എന്ന മൂത്തമകൾക്കും അവളുടെ അനുജത്തി പാറുവിനും അന്ന് അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 'ഞങ്ങളുടെ അസുഖമൊക്കെ മാറി. എന്റെ മന്ത്‌ലി ടെസ്റ്റിന്റെ മാർക്ക് കിട്ടി. ഇനി ക്രിസ്മസ് എക്സാം,' മറ്റൊരു കുറിപ്പിലെ വാക്കുകൾ. ആ മൂത്ത മകൾ ഇന്ന് ഏവർക്കും പ്രിയങ്കരിയാണ്
പാപ്പു എന്ന മൂത്തമകൾക്കും അവളുടെ അനുജത്തി പാറുവിനും അന്ന് അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 'ഞങ്ങളുടെ അസുഖമൊക്കെ മാറി. എന്റെ മന്ത്‌ലി ടെസ്റ്റിന്റെ മാർക്ക് കിട്ടി. ഇനി ക്രിസ്മസ് എക്സാം,' മറ്റൊരു കുറിപ്പിലെ വാക്കുകൾ. ആ മൂത്ത മകൾ ഇന്ന് ഏവർക്കും പ്രിയങ്കരിയാണ്
advertisement
4/7
 നമിത പ്രമോദിന്റേയും അനുജത്തി അഖിതയുടെയും അച്ഛൻ അവരുടെ കുട്ടിക്കാലത്തു ഖത്തറിൽ ജോലിയെടുത്തിരുന്നു. വാട്സാപ്പ്, സ്മാർട്ട് ഫോൺ യുഗം ആരംഭിച്ചിട്ടില്ലത്തതിനാൽ, അവരുടെ അമ്മ പേജുകളുള്ള കത്തിൽ വിശേഷം പങ്കിടുമായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടെയും 27-ാം വിവാഹവാര്ഷികത്തിലാണ് നമിത ആ ഓർമ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്തത്
നമിത പ്രമോദിന്റേയും അനുജത്തി അഖിതയുടെയും അച്ഛൻ അവരുടെ കുട്ടിക്കാലത്തു ഖത്തറിൽ ജോലിയെടുത്തിരുന്നു. വാട്സാപ്പ്, സ്മാർട്ട് ഫോൺ യുഗം ആരംഭിച്ചിട്ടില്ലത്തതിനാൽ, അവരുടെ അമ്മ പേജുകളുള്ള കത്തിൽ വിശേഷം പങ്കിടുമായിരുന്നു. ഇന്ന് അച്ഛന്റെയും അമ്മയുടെയും 27-ാം വിവാഹവാര്ഷികത്തിലാണ് നമിത ആ ഓർമ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്തത്
advertisement
5/7
 ആദ്യത്തെ 'ഹീറോ പേന' കൊണ്ടായിരുന്നു നമിത കത്തുകൾ എഴുതിയത്. തനിക്കും അനുജത്തിക്കും അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും, കുട്ടികൾ രണ്ടുപേരും അത് അച്ഛനെ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്നെഴുതിയ ഈ കത്തുകൾ അമ്മ വീണ്ടും എടുത്തുകൊണ്ടുവന്നപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞു എന്ന് നമിത
ആദ്യത്തെ 'ഹീറോ പേന' കൊണ്ടായിരുന്നു നമിത കത്തുകൾ എഴുതിയത്. തനിക്കും അനുജത്തിക്കും അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും, കുട്ടികൾ രണ്ടുപേരും അത് അച്ഛനെ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്നെഴുതിയ ഈ കത്തുകൾ അമ്മ വീണ്ടും എടുത്തുകൊണ്ടുവന്നപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞു എന്ന് നമിത
advertisement
6/7
 'നിങ്ങളെ രണ്ടുപേരെയും മാതാപിതാക്കളായി ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവതികളാണ്. നിങ്ങളെ ഞങ്ങൾക്ക് നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങൾ മികച്ച സാമ്പത്തികമുള്ള കുടുംബത്തിൽ നിന്നല്ല വന്നത്...
'നിങ്ങളെ രണ്ടുപേരെയും മാതാപിതാക്കളായി ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവതികളാണ്. നിങ്ങളെ ഞങ്ങൾക്ക് നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങൾ മികച്ച സാമ്പത്തികമുള്ള കുടുംബത്തിൽ നിന്നല്ല വന്നത്...
advertisement
7/7
 'മാതാപിതാക്കൾ നടത്തിയ അപാരമായ പരിശ്രമമാണ് ഇന്നത്തെ നിലയിൽ ഞങ്ങളെ എത്തിച്ചത്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഞാനും പാറുവും നിങ്ങൾക്കരികിലുണ്ടാകും എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു', നമിത പോസ്റ്റ് അവസാനിപ്പിച്ചതിങ്ങനെ
'മാതാപിതാക്കൾ നടത്തിയ അപാരമായ പരിശ്രമമാണ് ഇന്നത്തെ നിലയിൽ ഞങ്ങളെ എത്തിച്ചത്. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഞാനും പാറുവും നിങ്ങൾക്കരികിലുണ്ടാകും എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു', നമിത പോസ്റ്റ് അവസാനിപ്പിച്ചതിങ്ങനെ
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement