advertisement

മദ്യപാനത്തിനിടെ തർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

Last Updated:
തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
1/5
thodupuzha, crime, security guard attacked, alcohol addicted woman, തൊടുപുഴ. സ്ത്രീയുടെ ആക്രമണം, സെക്യൂരിറ്റി ജീവനക്കാരൻ
തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വിമുക്തഭടനെ അയൽവാസി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. കരുണാപുരം തണ്ണിപ്പാറയിലാണ് സംഭവം. ജാനകിമന്ദിരം രാമഭദ്രൻ (71) ആണ് കൊല്ലപ്പെട്ടത്.
advertisement
2/5
kochi, cheranalloor, man killed by his son, alcohol dispute, കൊച്ചി, ചേരാനല്ലൂർ, കൊലപാതകം, മകൻ അച്ഛനെ വെട്ടിക്കൊന്നു, അച്ഛൻ മകനെ വെട്ടി
അയൽവാസിയായ തെങ്ങുംപള്ളിൽ ജോർജുകുട്ടി (63) ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രാമഭദ്രനും ജോർജുകുട്ടിയും പ്രതിയുടെ വീട്ടിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക്കുതർമുണ്ടാകുകയായിരുന്നു.
advertisement
3/5
thrissur, murder, pocso case accused, satheesh, elanadu, തൃശൂർ, പോക്സോ കേസ് പ്രതി, വെട്ടിക്കൊന്നു, സതീഷ്
തുടർന്നുണ്ടായ സംഘർഷത്തിൽ കോടാലികൊണ്ട് രാമഭദ്രന്റെ തലയ്ക്കു വെട്ടേറ്റു. രാമഭദ്രന്റെ വാരിയെല്ലുകളും ജോർജുകുട്ടി ചവിട്ടിയൊടിച്ചു. ജോർജുകുട്ടിയുടെ തലക്കും പരുക്കേറ്റിട്ടുണ്ട്.
advertisement
4/5
Murder, Idukki Murder, Crime, Crime news,
കൊലപാതകത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.
advertisement
5/5
man beheads wife, Young man with severed head, Chinnar Yadav
തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ജോര്‍ജ്ജ്കുട്ടി ആശുപത്രിയിൽ പോകാൻ സഹോദരന്റെ സഹായം തേടി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement