advertisement

പുല്ലേപ്പടി കൊലപാതകം: പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ സ്വർണം മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു കത്തിച്ചു

Last Updated:
പുല്ലേപ്പടി കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാം (റിപ്പോർട്ട് - എം എസ് അനീഷ് കുമാർ)
1/7
 കൊച്ചി: പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. മാനാശ്ശേരി സ്വദേശികളായ ഡിനോയ്‌, പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി: പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. മാനാശ്ശേരി സ്വദേശികളായ ഡിനോയ്‌, പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.
advertisement
2/7
 ജോബിയുൾപ്പെടെയുള്ളവർ ചേർന്ന് കൊച്ചിയിലെ വീട്ടിൽ നിന്ന് 130 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജോബിയെ വകവരുത്താൻ ഡിനോയ് തീരുമാനിച്ചത്. മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടുപ്രതിയെ കൊന്ന് കത്തിച്ച കാര്യം ബിനോയ് സമ്മതിച്ചത്.
ജോബിയുൾപ്പെടെയുള്ളവർ ചേർന്ന് കൊച്ചിയിലെ വീട്ടിൽ നിന്ന് 130 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജോബിയെ വകവരുത്താൻ ഡിനോയ് തീരുമാനിച്ചത്. മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടുപ്രതിയെ കൊന്ന് കത്തിച്ച കാര്യം ബിനോയ് സമ്മതിച്ചത്.
advertisement
3/7
 മോഷണ മുതൽ ഒളിപ്പിയ്ക്കുക, തെളിവു നശിപ്പിയ്ക്കാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്ക് മേൽ ചുമത്തിയിരിയ്ക്കുന്നത്. പ്രതികളിൽ ഒരാളായ സുലു ട്രാൻസ്ജൻഡറാണ്.
മോഷണ മുതൽ ഒളിപ്പിയ്ക്കുക, തെളിവു നശിപ്പിയ്ക്കാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്ക് മേൽ ചുമത്തിയിരിയ്ക്കുന്നത്. പ്രതികളിൽ ഒരാളായ സുലു ട്രാൻസ്ജൻഡറാണ്.
advertisement
4/7
 ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.
advertisement
5/7
 പുതുവത്സര തലേന്ന് നടന്ന പുതുക്കലവട്ടത്തെ വീട്ടിൽ നടന്ന മോഷണത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വീട്ടുടമയുടെ അനിയന്റെ മകൻ ഡിനോയ് ആയിരുന്നു മോഷണത്തിന്റെ ആസൂത്രകൻ.
പുതുവത്സര തലേന്ന് നടന്ന പുതുക്കലവട്ടത്തെ വീട്ടിൽ നടന്ന മോഷണത്തോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വീട്ടുടമയുടെ അനിയന്റെ മകൻ ഡിനോയ് ആയിരുന്നു മോഷണത്തിന്റെ ആസൂത്രകൻ.
advertisement
6/7
 ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് വീട്ടുടമയായ പ്ലാസിഡും കുടുംബവും പോയ സമയത്താണ് പ്ലാസിഡിന്റെ മകളുടെ വിവാഹത്തിനായി കരുതിയ 130 പവൻ സ്വർണം അപഹരിച്ചത്.
ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് വീട്ടുടമയായ പ്ലാസിഡും കുടുംബവും പോയ സമയത്താണ് പ്ലാസിഡിന്റെ മകളുടെ വിവാഹത്തിനായി കരുതിയ 130 പവൻ സ്വർണം അപഹരിച്ചത്.
advertisement
7/7
 ഡിനോയ്, ജോബി എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. പുല്ലേപ്പടി റെയിൽവേ ട്രാക്കിനടുത്ത് വച്ച് പ്രതികൾ ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനു ശേഷമാണ് തലയ്ക്കടിച്ച് കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.
ഡിനോയ്, ജോബി എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. പുല്ലേപ്പടി റെയിൽവേ ട്രാക്കിനടുത്ത് വച്ച് പ്രതികൾ ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനു ശേഷമാണ് തലയ്ക്കടിച്ച് കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement