എഫ്ഐആറിലെ നരേന്ദ്രഷെട്ടിയുടെ മാസ് ബിജിഎം പിറന്നത് ഇങ്ങനെ ; വെളിപ്പെടുത്തി ഷാജി കൈലാസ്

Last Updated:
സംഗീത സംവിധായകന്‍ രാജാമണിയായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ നരേന്ദ്രഷെട്ടിയുടെ ആ പ്രശസ്തമായ ബിജിഎം ഒരുക്കിയത്.
1/6
 മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ സിനിമകളില്‍ ഏറെ ആരാധകരുള്ള അനവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും തുടങ്ങി പൃഥ്വിരാജ് വരെയുള്ള നായകനടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ ഷാജി കൈലാസിന്‍റെ സിനിമകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ ആക്ഷന്‍ സിനിമകളില്‍ ഏറെ ആരാധകരുള്ള അനവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും തുടങ്ങി പൃഥ്വിരാജ് വരെയുള്ള നായകനടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ ഷാജി കൈലാസിന്‍റെ സിനിമകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
advertisement
2/6
 അത്തരത്തില്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ച സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എഫ്ഐആര്‍. ഡെന്നീസ് ജോസഫാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. തീയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമയിലെ മറ്റൊരു പ്രധാനഘടകമാണ് ഇതിലെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ബാക്ഗ്രൌണ്ട് മ്യൂസിക്ക്.
അത്തരത്തില്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ച സുരേഷ് ഗോപി നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എഫ്ഐആര്‍. ഡെന്നീസ് ജോസഫാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. തീയറ്ററില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. സിനിമയിലെ മറ്റൊരു പ്രധാനഘടകമാണ് ഇതിലെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ബാക്ഗ്രൌണ്ട് മ്യൂസിക്ക്.
advertisement
3/6
 സംഗീത സംവിധായകന്‍ രാജാമണിയായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ നരേന്ദ്രഷെട്ടിയുടെ ആ പ്രശസ്തമായ ബിജിഎം ഒരുക്കിയത്. ഇന്നും പലരുടെയും റിങ്ടോണ്‍ ആയി മുഴങ്ങുന്ന നരേന്ദ്രഷെട്ടിയുടെ ബിജിഎം വന്ന വഴി അടുത്തിടെ സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു.
സംഗീത സംവിധായകന്‍ രാജാമണിയായിരുന്നു ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ നരേന്ദ്രഷെട്ടിയുടെ ആ പ്രശസ്തമായ ബിജിഎം ഒരുക്കിയത്. ഇന്നും പലരുടെയും റിങ്ടോണ്‍ ആയി മുഴങ്ങുന്ന നരേന്ദ്രഷെട്ടിയുടെ ബിജിഎം വന്ന വഴി അടുത്തിടെ സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു.
advertisement
4/6
 ഒരു ദിവസം നിര്‍മ്മാതാവ് ആരോമ മണിയുടെ മകന്‍റെ സഫാരി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് കാറിലുണ്ടായിരുന്ന ഒരു കുരങ്ങിന്‍റെ പാവ ശ്രദ്ധിക്കുന്നത്.. നല്ല ഡ്രസ് ഒക്കെയിട്ട ഒരു പാവയായിരുന്നു അത്. എന്താണ് അതെന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ അടിയിലെ സ്വിച്ച് ഞെക്കാന്‍ പറഞ്ഞു. അത് ഞെക്കിയപ്പോള്‍ ഒരു ഗംഭീര മ്യൂസിക്കാണ് കേട്ടത്. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോള്‍ തന്നെ ആ കുരങ്ങിന്‍റെ പാവയുമായി  സംഗീത സംവിധായകന്‍ രാജമണിയുടെ അടുത്തെത്തി. ഇതുപോലെ ഒരു ബിജിഎം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒരു ദിവസം നിര്‍മ്മാതാവ് ആരോമ മണിയുടെ മകന്‍റെ സഫാരി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് കാറിലുണ്ടായിരുന്ന ഒരു കുരങ്ങിന്‍റെ പാവ ശ്രദ്ധിക്കുന്നത്.. നല്ല ഡ്രസ് ഒക്കെയിട്ട ഒരു പാവയായിരുന്നു അത്. എന്താണ് അതെന്ന് ചോദിച്ചപ്പോള്‍ അതിന്‍റെ അടിയിലെ സ്വിച്ച് ഞെക്കാന്‍ പറഞ്ഞു. അത് ഞെക്കിയപ്പോള്‍ ഒരു ഗംഭീര മ്യൂസിക്കാണ് കേട്ടത്. അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോള്‍ തന്നെ ആ കുരങ്ങിന്‍റെ പാവയുമായി  സംഗീത സംവിധായകന്‍ രാജമണിയുടെ അടുത്തെത്തി. ഇതുപോലെ ഒരു ബിജിഎം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
advertisement
5/6
 നരേന്ദ്രഷെട്ടി എന്ന വില്ലന്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയ കഥയും ഷാജി കൈലാസ് പറയുന്നുണ്ട്. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ സുരേഷ് ഗോപിയുടെ വില്ലനായി വരുന്ന കഥാപാത്രം ആര് അവതരിപ്പിക്കും എന്ന ചര്‍ച്ച നടന്നിരുന്നു. കാണാന്‍ സുന്ദരനും എന്നാല്‍ വില്ലന്‍ എന്ന നിലയില്‍ ഭീകരനും ആയിരിക്കണം എന്നായിരുന്നു കഥാകൃത്ത് ഡെന്നീസ് ജോസഫിന‍്‍റെ നിര്‍ബന്ധം.
നരേന്ദ്രഷെട്ടി എന്ന വില്ലന്‍ കഥാപാത്രത്തെ രൂപപ്പെടുത്തിയ കഥയും ഷാജി കൈലാസ് പറയുന്നുണ്ട്. സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ സുരേഷ് ഗോപിയുടെ വില്ലനായി വരുന്ന കഥാപാത്രം ആര് അവതരിപ്പിക്കും എന്ന ചര്‍ച്ച നടന്നിരുന്നു. കാണാന്‍ സുന്ദരനും എന്നാല്‍ വില്ലന്‍ എന്ന നിലയില്‍ ഭീകരനും ആയിരിക്കണം എന്നായിരുന്നു കഥാകൃത്ത് ഡെന്നീസ് ജോസഫിന‍്‍റെ നിര്‍ബന്ധം.
advertisement
6/6
 അത് പ്രകാരം അന്വേഷിച്ചാണ്  തമിഴില്‍ ശ്രദ്ധേയനായ രാജീവിന്‍റെ ഫോട്ടോ കാണുന്നത്. അതോടെ നരേന്ദ്രഷെട്ടിയായി അദ്ദേഹത്തെ ഉറപ്പിക്കുകയായിരുന്നു.
അത് പ്രകാരം അന്വേഷിച്ചാണ്  തമിഴില്‍ ശ്രദ്ധേയനായ രാജീവിന്‍റെ ഫോട്ടോ കാണുന്നത്. അതോടെ നരേന്ദ്രഷെട്ടിയായി അദ്ദേഹത്തെ ഉറപ്പിക്കുകയായിരുന്നു.
advertisement
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
കേരള പോലീസ് അക്കാദമി കാമ്പസിൽ നിന്ന് 30 വർഷം പഴക്കമുള്ള ചന്ദനമരങ്ങൾ മുറിച്ചുകടത്തി
  • കേരള പോലീസ് അക്കാദമി കാമ്പസിൽ 30 വർഷം പഴക്കമുള്ള രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി.

  • അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • കർശന സുരക്ഷയുള്ള കാമ്പസിൽ സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിൽ മോഷണം നടന്നതായാണ് സംശയം.

View All
advertisement