ന്യൂഡൽഹി: അയോധ്യ കേസിൽ മുസ്ലീം ഭാഗത്തു നിന്ന് ആദ്യ പുനഃപരിശോധനാ ഹർജി നൽകി. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് നൽകുന്നത് ബാബറി മസ്ജിദ് നശിപ്പിച്ചതിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നു
advertisement
2/6
അയോധ്യ കേസിലെ പഴയകക്ഷി എം സിദ്ധിഖിന്റെ പിന്തുടർച്ച അവകാശിയായ മൗലാന സയിദ് അഷദ് റഷീദിയാണ് ഹർജി നൽകിയിരിക്കുന്നത്.
advertisement
3/6
വിധിയിൽ പിഴവുകൾ ഉണ്ടെന്ന് 217 പേജുള്ള ഹർജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ ഇജാസ് മക്ബൂൽ വഴിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
advertisement
4/6
ബാബറി മസ്ജിദ് തകർത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടും അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഹിന്ദുക്കൾക്ക് അനുകൂലമായി വിധി പറഞ്ഞതെങ്ങനെയെന്ന് ഹർജിയിൽ ചോദ്യം ചെയ്യുന്നു.
advertisement
5/6
രേഖാപരമായ തെളിവുകൾ അവഗണിച്ചെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. തെളിവുകളേക്കാൾ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
advertisement
6/6
അയോധ്യ വിധിയിൽ റിവ്യൂഹർജി നൽകില്ലെന്ന് സുന്നി -വഖഫ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമിയത്ത് ഉൽമ ഐ ഹിന്ദ്, മുസ്ലിം വ്യക്തി നിയമ ബോർഡ് എന്നിവ കോടതി വിധിയിലെ അസംതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
advertisement
1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ തോൽപിക്കാൻ ഇന്ത്യൻ നാവികസേന കോണ്ടം ആയുധമാക്കിയത് എങ്ങനെ?
1971-ലെ യുദ്ധത്തിൽ പാകിസ്ഥാൻ കപ്പലുകൾ തകർക്കാൻ ഇന്ത്യൻ നാവികസേന ലിംപെറ്റ് മൈനുകൾ ഉപയോഗിച്ചു.
ലിംപെറ്റ് മൈനുകൾ നനയാതിരിക്കാൻ ഇന്ത്യൻ നാവികസേന അവ കോണ്ടത്തിനുള്ളിൽ വെക്കുകയായിരുന്നു.
ചിറ്റഗോംഗ് തുറമുഖത്തെ ഓപ്പറേഷൻ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന ഘടകമായി.