നക്സലൈറ്റിൽ നിന്ന് വക്കീലായി, ഇപ്പോൾ മന്ത്രിയും; അറിയാം PhDക്കാരിയ 'സീതാക്ക'യുടെ സിനിമാ കഥയെ വെല്ലുന്ന ജീവിതം

Last Updated:
1996ൽ അന്നത്തെ ജനശക്തി നക്‌സൽ സംഘടനയിൽ നിന്ന് പുറത്തുവന്നശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സീതാക്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതും ആദിവാസി ക്ഷേമ വകുപ്പാണ്
1/8
 ഹൈദരാബാദ്: ദനസരി അനസൂയ എന്ന സീതാക്കയാണ് ഇപ്പോൾ താരം. 52 കാരിയായ സീതാക്ക കഴിഞ്ഞ ദിവസമാണ് തെലങ്കാന മന്ത്രിസഭയിൽ അംഗമായത്. ആയുധമേന്തിയ നക്സലൈറ്റിൽ നിന്നും അഭിഭാഷകായായും ഇപ്പോൾ മന്ത്രിയുമായ സീതാക്കയുടെ ജീവിതം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്.
ഹൈദരാബാദ്: ദനസരി അനസൂയ എന്ന സീതാക്കയാണ് ഇപ്പോൾ താരം. 52 കാരിയായ സീതാക്ക കഴിഞ്ഞ ദിവസമാണ് തെലങ്കാന മന്ത്രിസഭയിൽ അംഗമായത്. ആയുധമേന്തിയ നക്സലൈറ്റിൽ നിന്നും അഭിഭാഷകായായും ഇപ്പോൾ മന്ത്രിയുമായ സീതാക്കയുടെ ജീവിതം സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്.
advertisement
2/8
 മൂന്നാം വട്ടവും മുലുഗു മണ്ഡലത്തിൽ ജയിച്ചപ്പോൾ സീതാക്ക നടന്നുകയറിയത് മന്ത്രിപദത്തിലേക്കാണ്. 1996ൽ അന്നത്തെ ജനശക്തി നക്‌സൽ സംഘടനയിൽ നിന്ന് പുറത്തുവന്നശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സീതാക്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതും ആദിവാസി ക്ഷേമ വകുപ്പാണ്.
മൂന്നാം വട്ടവും മുലുഗു മണ്ഡലത്തിൽ ജയിച്ചപ്പോൾ സീതാക്ക നടന്നുകയറിയത് മന്ത്രിപദത്തിലേക്കാണ്. 1996ൽ അന്നത്തെ ജനശക്തി നക്‌സൽ സംഘടനയിൽ നിന്ന് പുറത്തുവന്നശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച സീതാക്കയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നതും ആദിവാസി ക്ഷേമ വകുപ്പാണ്.
advertisement
3/8
 കോയ ഗോത്രത്തിൽ 1971ൽ ജനനം. ചെറുപ്പത്തിൽ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. 14ാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി. 2004ൽ നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലേക്ക്. ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയായി. 51-ാം വയസ്സിൽ ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി.
കോയ ഗോത്രത്തിൽ 1971ൽ ജനനം. ചെറുപ്പത്തിൽ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. 14ാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗമായി. 2004ൽ നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലേക്ക്. ഇതിനിടയിൽ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയായി. 51-ാം വയസ്സിൽ ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി.
advertisement
4/8
 2004ൽ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. അക്കൊല്ലം മുലുഗു സംവരണ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരാജയം. 2009 ൽ ടിഡിപി ടിക്കറ്റിൽ വിജയം. അന്ന് അവിഭക്ത ആന്ധ്ര നിയമസഭയാണ്. 2014ൽ തെലങ്കാന സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിലേക്ക്. നിലവിൽ ഓൾ ഇന്ത്യ മഹിള കോൺഗ്രസ് സെക്രട്ടറിയാണ്.
2004ൽ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. അക്കൊല്ലം മുലുഗു സംവരണ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരാജയം. 2009 ൽ ടിഡിപി ടിക്കറ്റിൽ വിജയം. അന്ന് അവിഭക്ത ആന്ധ്ര നിയമസഭയാണ്. 2014ൽ തെലങ്കാന സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിലേക്ക്. നിലവിൽ ഓൾ ഇന്ത്യ മഹിള കോൺഗ്രസ് സെക്രട്ടറിയാണ്.
advertisement
5/8
 2018ൽ മുലുഗുവിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയം. മുലുഗുവിലെ തുടർച്ചയായ രണ്ടാം വിജയം മന്ത്രിക്കസേരയും നേടിക്കൊടുത്തു. കെ.സി.ആറിനെ താഴെയിറക്കാൻ സീതാക്ക പ്രവർത്തിച്ചു. മുലുഗുവിൽ ഒതുങ്ങേണ്ട ആളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടിരുന്നു.
2018ൽ മുലുഗുവിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയം. മുലുഗുവിലെ തുടർച്ചയായ രണ്ടാം വിജയം മന്ത്രിക്കസേരയും നേടിക്കൊടുത്തു. കെ.സി.ആറിനെ താഴെയിറക്കാൻ സീതാക്ക പ്രവർത്തിച്ചു. മുലുഗുവിൽ ഒതുങ്ങേണ്ട ആളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോധ്യപ്പെട്ടിരുന്നു.
advertisement
6/8
 മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ സമയത്ത് നിയോജക മണ്ഡലത്തിലെ വിദൂര ആദിവാസി ആവാസ കേന്ദ്രങ്ങളിലെത്തി കുടിയേറ്റ ആദിവാസികൾ ഉൾപ്പെടെയുള്ള ആദിവാസികൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തതിന് അവർ വ്യാപകമായ പ്രശംസ നേടി.
മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ സമയത്ത് നിയോജക മണ്ഡലത്തിലെ വിദൂര ആദിവാസി ആവാസ കേന്ദ്രങ്ങളിലെത്തി കുടിയേറ്റ ആദിവാസികൾ ഉൾപ്പെടെയുള്ള ആദിവാസികൾക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തതിന് അവർ വ്യാപകമായ പ്രശംസ നേടി.
advertisement
7/8
 ആദിവാസികളെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളെയും സേവിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനത്തിനിടെ നിയമബിരുദവും PhD യും പൂർത്തിയാക്കുകയും ചെയ്തു.
ആദിവാസികളെയും പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങളെയും സേവിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനത്തിനിടെ നിയമബിരുദവും PhD യും പൂർത്തിയാക്കുകയും ചെയ്തു.
advertisement
8/8
 27 വർഷങ്ങൾക്കു മുമ്പ് ചോരയൊലിച്ച ശരീരവുമായി പൊലീസ് വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അവർ 11 വ‌ർഷത്തെ ഒളിവു ജീവിതത്തിനു ശേഷമായിരുന്നു കീഴടങ്ങിയത്. തീപ്പൊരി ആദിവാസി നേതാവായി അറിയപ്പെടുന്ന സീതാക്ക ആദിവാസി പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന ആകാംക്ഷയിലാണ് തെലങ്കാന.
27 വർഷങ്ങൾക്കു മുമ്പ് ചോരയൊലിച്ച ശരീരവുമായി പൊലീസ് വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അവർ 11 വ‌ർഷത്തെ ഒളിവു ജീവിതത്തിനു ശേഷമായിരുന്നു കീഴടങ്ങിയത്. തീപ്പൊരി ആദിവാസി നേതാവായി അറിയപ്പെടുന്ന സീതാക്ക ആദിവാസി പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന ആകാംക്ഷയിലാണ് തെലങ്കാന.
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement