ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഇങ്ങനെ തുടർന്നു പോകാനാകില്ലെന്നും ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നും വ്യക്തമാക്കിയ കോടതി, ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാണമെന്ന് ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
2/4
മരുന്നുകളുടെ ലഭ്യത, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ ബിഹാർ സര്‍ക്കാർ വിശദീകരണത്തിന് പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് ഏഴ് ദിവസമാക്കി കുറച്ചു.
advertisement
3/4
നേരത്തെ വിഷയം രാജ്യസഭയിലും ചർച്ചയായിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച് 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇത് 180ലധികം വരുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വമാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
advertisement
4/4
മസ്തിഷകജ്വര ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളോ അടിസ്ഥാന സൗകര്യങ്ങളോ മിക്ക ആശുപത്രികളിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ശുദ്ധജല ദൗർലഭ്യവുമാണ് അസുഖത്തിനിടയാക്കുന്നതെന്നാണ് സിപിഐ വാദം
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു
വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു
ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു