'ഇങ്ങനെ തുടരാൻ കഴിയില്ല; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണം': മസ്തിഷ്കജ്വര മരണങ്ങളിൽ ബിഹാർ സർക്കാരിനോട് വിശദീകരണം തേടി കോടതി

Last Updated:
മസ്തിഷ്കജ്വരം ബാധിച്ച് ഇതുവരെ 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ
1/4
Supreme-Court
ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. ഇങ്ങനെ തുടർന്നു പോകാനാകില്ലെന്നും ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നും വ്യക്തമാക്കിയ കോടതി, ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാണമെന്ന് ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
2/4
 മരുന്നുകളുടെ ലഭ്യത, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ ബിഹാർ സര്‍ക്കാർ വിശദീകരണത്തിന് പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് ഏഴ് ദിവസമാക്കി കുറച്ചു.
മരുന്നുകളുടെ ലഭ്യത, പോഷകാഹാരം, ശുചിത്വം എന്നീ വിഷയങ്ങളില്‍ കോടതി സർക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് വ്യക്തമാക്കിയ ബിഹാർ സര്‍ക്കാർ വിശദീകരണത്തിന് പത്ത് ദിവസത്തെ സമയമാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് ഏഴ് ദിവസമാക്കി കുറച്ചു.
advertisement
3/4
 നേരത്തെ വിഷയം രാജ്യസഭയിലും ചർച്ചയായിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച് 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇത് 180ലധികം വരുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വമാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
നേരത്തെ വിഷയം രാജ്യസഭയിലും ചർച്ചയായിരുന്നു. മസ്തിഷ്കജ്വരം ബാധിച്ച് 130 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും ഇത് 180ലധികം വരുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ എംപി ബിനോയ് വിശ്വമാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
advertisement
4/4
 മസ്തിഷകജ്വര ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളോ അടിസ്ഥാന സൗകര്യങ്ങളോ മിക്ക ആശുപത്രികളിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ശുദ്ധജല ദൗർലഭ്യവുമാണ് അസുഖത്തിനിടയാക്കുന്നതെന്നാണ് സിപിഐ വാദം
മസ്തിഷകജ്വര ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകളോ അടിസ്ഥാന സൗകര്യങ്ങളോ മിക്ക ആശുപത്രികളിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പോഷകാഹാരക്കുറവും ശുദ്ധജല ദൗർലഭ്യവുമാണ് അസുഖത്തിനിടയാക്കുന്നതെന്നാണ് സിപിഐ വാദം
advertisement
വാശിപിടിച്ചുനേടിയ 29 സീറ്റുകളിൽ 22ലും ലീഡ്; 'യുവ ബിഹാറി'യായി ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ മുന്നേറ്റം
വാശിപിടിച്ചുനേടിയ 29 സീറ്റുകളിൽ 22ലും ലീഡ്; 'യുവ ബിഹാറി'യായി ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ മുന്നേറ്റം
  • * 29 മണ്ഡലങ്ങളിൽ 22 സീറ്റുകളിൽ വിജയിച്ച ചിരാഗ് പാസ്വാൻ, ബിഹാർ രാഷ്ട്രീയത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി.

  • 2024 ലോക്‌സഭയിൽ 5 സീറ്റുകൾ നേടിയ ചിരാഗ്, 2025 നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നേടി.

  • * 29 സീറ്റുകൾ എൻഡിഎയിൽനിന്ന് നേടിയ ചിരാഗ്, ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചേക്കും.

View All
advertisement