'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ

Last Updated:
പരിശോധനയ്ക്കായി മാത്രം 2000 കേന്ദ്രങ്ങൾ ഉള്ളതും വന്‍ നേട്ടമാണ്. കോവിഡിനോടുള്ള പോരാട്ടം ആരംഭിച്ച സമയം മുതല്‍ സഭാ ആശുപത്രികളും സ്ഥാപനങ്ങളും നല്‍കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ് മന്ത്രി പറഞ്ഞു. (റിപ്പോർട്ട് - എം എസ് അനീഷ് കുമാർ)
1/7
 കൊച്ചി: ആരോഗ്യരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെന്ന് കെ സി ബി സി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി.
കൊച്ചി: ആരോഗ്യരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെന്ന് കെ സി ബി സി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി.
advertisement
2/7
 കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി മന്ത്രി മറിയിരിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു. കൊച്ചിയിലെ കെ സി ബി സി ആസ്ഥാനത്തു സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.
കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി മന്ത്രി മറിയിരിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു. കൊച്ചിയിലെ കെ സി ബി സി ആസ്ഥാനത്തു സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.
advertisement
3/7
 പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അനതിസാധാരണമായ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ക്രിയാത്മകമാക്കി ജീവിതത്തില്‍ വിജയിച്ചവരാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതില്‍ കേരളത്തിന് അഭിമാനിക്കാം.
പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അനതിസാധാരണമായ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ക്രിയാത്മകമാക്കി ജീവിതത്തില്‍ വിജയിച്ചവരാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ഇതില്‍ കേരളത്തിന് അഭിമാനിക്കാം.
advertisement
4/7
 ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ ചികിത്സ കിട്ടാതെ മരിച്ചില്ല. അടുത്ത ഭരണം എല്‍ ഡി എഫിന്റെയോ യു ഡി എഫിന്റെയോ ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും പ്രതിജ്ഞാബദ്ധതയും പരിഗണിച്ചാണ് സഭാസ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നത്. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ ചികിത്സ കിട്ടാതെ മരിച്ചില്ല. അടുത്ത ഭരണം എല്‍ ഡി എഫിന്റെയോ യു ഡി എഫിന്റെയോ ആയാലും ആരോഗ്യമന്ത്രിയായി ശൈലജ ടീച്ചര്‍ മതി. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും പ്രതിജ്ഞാബദ്ധതയും പരിഗണിച്ചാണ് സഭാസ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നത്. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
advertisement
5/7
 രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മറുപടി പ്രസംഗത്തില്‍ കെ കെ ശൈലജ പറഞ്ഞു.
രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മറുപടി പ്രസംഗത്തില്‍ കെ കെ ശൈലജ പറഞ്ഞു.
advertisement
6/7
 ആശുപത്രികള്‍ ഇടവും മതിയായ ചികിത്സാ സൗകര്യങ്ങളും സംസ്ഥാനത്ത് ലഭ്യമാണ്. പരിശോധനയ്ക്കായി മാത്രം 2000 കേന്ദ്രങ്ങൾ ഉള്ളതും വന്‍ നേട്ടമാണ്. കോവിഡിനോടുള്ള പോരാട്ടം ആരംഭിച്ച സമയം മുതല്‍ സഭാ ആശുപത്രികളും സ്ഥാപനങ്ങളും നല്‍കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ് മന്ത്രി പറഞ്ഞു.
ആശുപത്രികള്‍ ഇടവും മതിയായ ചികിത്സാ സൗകര്യങ്ങളും സംസ്ഥാനത്ത് ലഭ്യമാണ്. പരിശോധനയ്ക്കായി മാത്രം 2000 കേന്ദ്രങ്ങൾ ഉള്ളതും വന്‍ നേട്ടമാണ്. കോവിഡിനോടുള്ള പോരാട്ടം ആരംഭിച്ച സമയം മുതല്‍ സഭാ ആശുപത്രികളും സ്ഥാപനങ്ങളും നല്‍കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാണ് മന്ത്രി പറഞ്ഞു.
advertisement
7/7
 എം പി ഹൈബി ഈഡൻ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എം പി ഹൈബി ഈഡൻ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
advertisement
ഫരീദാബാദ് അല്‍ ഫലാ സർവകലാശാലയ്ക്ക് ജയ്പൂര്‍, അഹമ്മദാബാദ് സ്‌ഫോടന കേസുകളുമായും ബന്ധം
ഫരീദാബാദ് അല്‍ ഫലാ സർവകലാശാലയ്ക്ക് ജയ്പൂര്‍, അഹമ്മദാബാദ് സ്‌ഫോടന കേസുകളുമായും ബന്ധം
  • ഫരീദാബാദ് അല്‍ ഫലാ സർവകലാശാലയ്ക്ക് ഗൊരഖ്പൂര്‍, അഹമ്മദാബാദ്, ജയ്പൂര്‍ സ്‌ഫോടന കേസുകളുമായി ബന്ധമുണ്ട്.

  • മിര്‍സ ഷദാബ് ബെയ്ഗ് അല്‍ ഫലാ സര്‍വകലാശാലയില്‍ പഠിച്ചിരുന്നുവെന്നും ഭീകര സംഘടനയിലെ അംഗമാണെന്നും കണ്ടെത്തി.

  • 2008 ജയ്പൂര്‍ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ പ്രതി കര്‍ണാടക സന്ദര്‍ശിച്ചു.

View All
advertisement