advertisement

മഹാമാഘ മഹോത്സവം 2026ന് തുടക്കം; ധർമധ്വജാരോഹണം നിർവഹിച്ചത് ഗവർണർ

Last Updated:
രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു
1/5
 മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു. നാവാമുകുന്ദക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. ധർമധ്വജാരോഹണം (പതാക ഉയർത്തൽ) എന്ന പരമ്പരാഗത ചടങ്ങോടെയാണ് മഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.
മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് തിരിതെളിഞ്ഞു. നാവാമുകുന്ദക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. ധർമധ്വജാരോഹണം (പതാക ഉയർത്തൽ) എന്ന പരമ്പരാഗത ചടങ്ങോടെയാണ് മഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ചത്.
advertisement
2/5
 ചടങ്ങിൽ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മശ്രീ മോഹൻജി, വർക്കിങ് ചെയർമാൻ കെ ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ ബ്രഹ്മശ്രീ മോഹൻജി, വർക്കിങ് ചെയർമാൻ കെ ദാമോദരൻ, ചീഫ് കോർഡിനേറ്റർ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീർ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
advertisement
3/5
 രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു. വേദമന്ത്രോച്ചാരണങ്ങൾ, ജപഘോഷങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്.
രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തിൽ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടിൽ നടന്നു. വേദമന്ത്രോച്ചാരണങ്ങൾ, ജപഘോഷങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്.
advertisement
4/5
 ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിത്തുടങ്ങി. ദിവസവും രാവിലെ നിളാ സ്നാനവും വൈകിട്ട് കാശിയിൽ ഗംഗാ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.
ഫെബ്രുവരി മൂന്നുവരെ നടക്കുന്ന മഹാമാഘ മഹോത്സവത്തിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തിത്തുടങ്ങി. ദിവസവും രാവിലെ നിളാ സ്നാനവും വൈകിട്ട് കാശിയിൽ ഗംഗാ ആരതി നിർവഹിക്കുന്ന പണ്ഡിറ്റുമാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.
advertisement
5/5
 ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് രാവിലെ ശ്രീചക്രവുമായുള്ള രഥയാത്ര പുറപ്പെട്ടിട്ടുണ്ട്. രഥയാത്ര 22ന് വൈകിട്ട് തിരുനാവായയിലെത്തും. വ്യത്യസ്ത ആരാധനാപാരമ്പര്യമനുസരിച്ചുള്ള അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ, കലാ അവതരണങ്ങളും അടക്കം വിവിധ പരിപാടികൾ ഫെബ്രുവരി മൂന്നുവരെ നടക്കും.
ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് രാവിലെ ശ്രീചക്രവുമായുള്ള രഥയാത്ര പുറപ്പെട്ടിട്ടുണ്ട്. രഥയാത്ര 22ന് വൈകിട്ട് തിരുനാവായയിലെത്തും. വ്യത്യസ്ത ആരാധനാപാരമ്പര്യമനുസരിച്ചുള്ള അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വൽസദസ്സുകളും കളരി, യോഗ, കലാ അവതരണങ്ങളും അടക്കം വിവിധ പരിപാടികൾ ഫെബ്രുവരി മൂന്നുവരെ നടക്കും.
advertisement
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
  • ഗൾഫ് മേഖല സുരക്ഷിതമാണെന്നും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് ഭീതി പരത്തരുതെന്നും യൂസഫലി പറഞ്ഞു

  • ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുമ്പോഴും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

  • പ്രവാസി കുടുംബങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

View All
advertisement