ആചാര്യ സ്ഥാനത്ത് രക്ഷിതാക്കൾ; പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Last Updated:
കഴിഞ്ഞ വർഷം ഇതേദിവസം കുരുന്നുകളും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം പേരാണ് വിജയദശമി ദിവസം പനച്ചിക്കാട് ക്ഷേത്രത്തിലെത്തിയത്.
1/14
 കോട്ടയം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ വിദ്യാ മണ്ഡപത്തിൽ പുലർച്ചെ നാലു  മുതൽ  ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ സമയം നൽകിയിരിക്കുന്നത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രം ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് വിദ്യാരംഭത്തിന് അവസരമൊരുക്കിയത്.
കോട്ടയം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ വിദ്യാ മണ്ഡപത്തിൽ പുലർച്ചെ നാലു  മുതൽ  ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ സമയം നൽകിയിരിക്കുന്നത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രം ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് വിദ്യാരംഭത്തിന് അവസരമൊരുക്കിയത്.
advertisement
2/14
 ഒരു സമയം 40 പേർക്കാണ് ക്ഷേത്രത്തിനുള്ളിലെത്തി വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുള്ളത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 700 കുട്ടികൾക്ക് മാത്രമാണ് ഇത്തവണ വിജയദശമി ദിവസം ആദ്യാക്ഷരം കുറിക്കാൻ അവസരം ലഭിക്കുന്നത്.
ഒരു സമയം 40 പേർക്കാണ് ക്ഷേത്രത്തിനുള്ളിലെത്തി വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുള്ളത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 700 കുട്ടികൾക്ക് മാത്രമാണ് ഇത്തവണ വിജയദശമി ദിവസം ആദ്യാക്ഷരം കുറിക്കാൻ അവസരം ലഭിക്കുന്നത്.
advertisement
3/14
 മാസ്ക് ധരിച്ചാണ് രക്ഷിതാക്കളും കുട്ടികളും ക്ഷേത്രത്തിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു ക്ഷേത്രം.  പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്ത ശേഷം സാനിറ്റൈസർ നൽകി കൈകൾ ശുചീകരിച്ച ശേഷമാണെന്ന് പ്രവേശനം അനുവദിച്ചത്.
മാസ്ക് ധരിച്ചാണ് രക്ഷിതാക്കളും കുട്ടികളും ക്ഷേത്രത്തിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു ക്ഷേത്രം.  പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്ത ശേഷം സാനിറ്റൈസർ നൽകി കൈകൾ ശുചീകരിച്ച ശേഷമാണെന്ന് പ്രവേശനം അനുവദിച്ചത്.
advertisement
4/14
 നാൽപതോളം ആചാര്യന്മാരാണ് ഓരോ വർഷവും പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. ഇത്തവണ അത് ചുരുക്കി. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ മടിയിലിരുത്തി നാവിൽ സ്വർണ്ണം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് അരിയിലും രക്ഷിതാക്കൾ ആദ്യാക്ഷരം എഴുതിച്ചു. നിർദ്ദേശങ്ങൾ നൽകാൻ ആചാര്യന്മാരും വിദ്യ മണ്ഡപത്തിൽ സന്നിഹിതരായിരുന്നു.
നാൽപതോളം ആചാര്യന്മാരാണ് ഓരോ വർഷവും പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. ഇത്തവണ അത് ചുരുക്കി. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ മടിയിലിരുത്തി നാവിൽ സ്വർണ്ണം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് അരിയിലും രക്ഷിതാക്കൾ ആദ്യാക്ഷരം എഴുതിച്ചു. നിർദ്ദേശങ്ങൾ നൽകാൻ ആചാര്യന്മാരും വിദ്യ മണ്ഡപത്തിൽ സന്നിഹിതരായിരുന്നു.
advertisement
5/14
 രക്ഷിതാക്കളെയും കുട്ടികളെയും കൊണ്ട് മന്ത്രങ്ങൾ ചൊല്ലിച്ചാണ് ആചാര്യന്മാർ വിദ്യാരംഭ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ഓരോ കുട്ടികൾക്കും പ്രത്യേകം പാത്രത്തിൽ അരി വിതരണം ചെയ്തിരുന്നു. ഒരാൾക്ക് ഉപയോഗിച്ച അരി മറ്റൊരാൾക്ക് നൽകിയില്ല. രോഗം പടരാനുള്ള സാധ്യത മുന്നിക്കണ്ടായിരുന്നു ഈ ക്രമീകരണങ്ങൾ.
രക്ഷിതാക്കളെയും കുട്ടികളെയും കൊണ്ട് മന്ത്രങ്ങൾ ചൊല്ലിച്ചാണ് ആചാര്യന്മാർ വിദ്യാരംഭ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. ഓരോ കുട്ടികൾക്കും പ്രത്യേകം പാത്രത്തിൽ അരി വിതരണം ചെയ്തിരുന്നു. ഒരാൾക്ക് ഉപയോഗിച്ച അരി മറ്റൊരാൾക്ക് നൽകിയില്ല. രോഗം പടരാനുള്ള സാധ്യത മുന്നിക്കണ്ടായിരുന്നു ഈ ക്രമീകരണങ്ങൾ.
advertisement
6/14
 ആൾത്തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കാൻ  അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണവും ഒഴിവാക്കി. പകരം ക്ഷേത്രത്തിന് പുറത്ത് സേവാഭാരതിയാണ് പത്ത്  ദിവസമായി അന്നദാനം നടത്തുന്നത്.
ആൾത്തിരക്ക് ഉണ്ടാകുന്നത് ഒഴിവാക്കാൻ  അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണവും ഒഴിവാക്കി. പകരം ക്ഷേത്രത്തിന് പുറത്ത് സേവാഭാരതിയാണ് പത്ത്  ദിവസമായി അന്നദാനം നടത്തുന്നത്.
advertisement
7/14
 വിവിധ കലാകാരന്മാരുടെ കലോപാസനയും നവരാത്രി ഉത്സവം ആരംഭിച്ചതുമുതൽ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ നടന്നുവരികയാണ്.ക്ഷേത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇത് തത്സമയം  കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിവിധ കലാകാരന്മാരുടെ കലോപാസനയും നവരാത്രി ഉത്സവം ആരംഭിച്ചതുമുതൽ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ നടന്നുവരികയാണ്.ക്ഷേത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഇത് തത്സമയം  കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
advertisement
8/14
 കോവിഡ് മുൻനിർത്തി ലോക്ക്ഡൗൺ ആരംഭിച്ച സമയത്തും കലാകാരന്മാർ ക്ഷേത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. നിരവധി പ്രശസ്തരാണ് ഇതിന്റെ ഭാഗമായി രംഗത്തു വന്നത്.
കോവിഡ് മുൻനിർത്തി ലോക്ക്ഡൗൺ ആരംഭിച്ച സമയത്തും കലാകാരന്മാർ ക്ഷേത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു. നിരവധി പ്രശസ്തരാണ് ഇതിന്റെ ഭാഗമായി രംഗത്തു വന്നത്.
advertisement
9/14
 നവരാത്രി ഉത്സവസമയത്ത് സാധാരണയായി പ്രഗൽഭരായ കലാകാരന്മാരുടെ കലാപ്രകടനങ്ങളും ക്ഷേത്രത്തിൽ അരങ്ങേറിയിരുന്നു.
നവരാത്രി ഉത്സവസമയത്ത് സാധാരണയായി പ്രഗൽഭരായ കലാകാരന്മാരുടെ കലാപ്രകടനങ്ങളും ക്ഷേത്രത്തിൽ അരങ്ങേറിയിരുന്നു.
advertisement
10/14
 വിദ്യാരംഭ ചടങ്ങിൽ കഴിഞ്ഞവർഷം പതിനാലായിരത്തിൽ അധികം കുട്ടികളാണ് പനച്ചിക്കാട് ആദ്യാക്ഷരം കുറിച്ചത്.ഇവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം ആളുകൾ വിജയദശമി ദിവസം പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തിയിരുന്നു.
വിദ്യാരംഭ ചടങ്ങിൽ കഴിഞ്ഞവർഷം പതിനാലായിരത്തിൽ അധികം കുട്ടികളാണ് പനച്ചിക്കാട് ആദ്യാക്ഷരം കുറിച്ചത്.ഇവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം ആളുകൾ വിജയദശമി ദിവസം പനച്ചിക്കാട് ക്ഷേത്രത്തിൽ എത്തിയിരുന്നു.
advertisement
11/14
 വിദ്യാരംഭ ചടങ്ങുകൾ ഇന്നവസാനിക്കുമെങ്കിലും വരുംദിവസങ്ങളിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ എഴുത്തിനിരുത്തുന്നതിന് പനച്ചിക്കാട് ക്ഷേത്രത്തിൽ അവസരം ഉണ്ടാകും.
വിദ്യാരംഭ ചടങ്ങുകൾ ഇന്നവസാനിക്കുമെങ്കിലും വരുംദിവസങ്ങളിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളെ എഴുത്തിനിരുത്തുന്നതിന് പനച്ചിക്കാട് ക്ഷേത്രത്തിൽ അവസരം ഉണ്ടാകും.
advertisement
12/14
 പനച്ചിക്കാട് സരസ്വതി ക്ഷേത്രം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
advertisement
13/14
 പനച്ചിക്കാട് സരസ്വതി ക്ഷേത്രം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
advertisement
14/14
 പനച്ചിക്കാട് സരസ്വതി ക്ഷേത്രം
പനച്ചിക്കാട് സരസ്വതി ക്ഷേത്രം
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement