പുന്നമട കായലിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആലപ്പുഴ സായി സെന്റർ ഓഫ് എക്സലൻസ് ചരിത്രമെഴുതി. രാജ്യത്തെ പ്രധാന ജലോൽസവമായ നെഹ്രു ട്രോഫി വള്ളംകളിയിൽ ആദ്യമായി പങ്കെടുത്ത ആലപ്പുഴ സായിയുടെ ജല കായിക കേന്ദ്രം തെക്കൻ ഓടി വിഭാഗത്തിൽ ഒന്നാമതെത്തി.
advertisement
2/5
പെൺകുട്ടികളുടെ വിഭാഗമായ തെക്കൻ ഓടി മൽസര ഇനത്തിൽ കാട്ടിൽ തെക്കേതിൽ വള്ളത്തിലാണ് സായി വനിതകൾ തുഴയെറിഞ്ഞത്. ദേശീയ അന്തർ ദേശീയ മൽസരങ്ങളിൽ മെഡലുകൾ നേടിയവരടങ്ങിയ ടീമാണ് സായിക്കായി ചരിത്രമെഴുതിയത്.
advertisement
3/5
ഒളിംപ്യൻമാർ, ഏഷ്യൻ മെഡലിസ്റ്റുകൾ അടക്കം സമ്പന്നമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സായി നാഷണൽ സെന്റർ ഓഫ് എക്സലൻസ്. സ്വന്തം പരിശീലന തട്ടകമായ പുന്നമട കായലിൽ നടന്ന ജലോൽസവത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ആലപ്പുഴ സായി.
advertisement
4/5
രാജ്യത്തിന്റെ കായിക ഭൂപടത്തിലെ പ്രഥമസ്ഥാനമാണ് ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജല കായിക കേന്ദ്രത്തിനുള്ളത്.
advertisement
5/5
ഇവിടെ പരിശീലനം നടത്തി, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയ അനേകം കായിക താരങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദേശത്തും ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നു.
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.
കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.
അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.