Beirut Blast| വൻ പൊതുജനപ്രതിഷേധം; ലെബനൻ മന്ത്രിസഭ രാജിവച്ചു

Last Updated:
തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്
1/31
 ബെയ്റൂട്ടിൽ 160ൽ അധികംപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ഉയർന്ന പൊതുജന പ്രതിഷേധത്തെ തുടർന്ന് ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ബെയ്റൂട്ടിൽ 160ൽ അധികംപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ഉയർന്ന പൊതുജന പ്രതിഷേധത്തെ തുടർന്ന് ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
advertisement
2/31
 രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. (Photo; Associated Press )
രാജ്യത്തെ നേതാക്കളുടെ അലംഭാവവും അഴിമതിയുമാണ് സ്‌ഫോടനത്തിന് വഴിവച്ചതെന്ന ആരോപണം ശക്തമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. (Photo; Associated Press )
advertisement
3/31
 പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും ലെബനനിൽ. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി. (Photo; Associated Press )
പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും ലെബനനിൽ. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി. (Photo; Associated Press )
advertisement
4/31
 ഓഗസ്റ്റ് നാലുനുണ്ടായ സ്ഫോടനത്തെത്തുടർന്ന് സർക്കാരിനെതിരെ അതിരൂക്ഷമായ സമരമാണ് ലെബനനിൽ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസിനെ സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.  (Photo; Associated Press )
ഓഗസ്റ്റ് നാലുനുണ്ടായ സ്ഫോടനത്തെത്തുടർന്ന് സർക്കാരിനെതിരെ അതിരൂക്ഷമായ സമരമാണ് ലെബനനിൽ പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. പൊലീസിനെ സമരക്കാർ കല്ലെറിഞ്ഞതിനെത്തുടർന്ന് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.  (Photo; Associated Press )
advertisement
5/31
 മന്ത്രിസഭാ യോഗം നടക്കുന്ന സമയത്ത് പാർലമെന്റിനു പുറത്തും വൻ പ്രതിഷേധത്തിനു പദ്ധതിയുണ്ടായിരുന്നു. ഏകദേശം 2750 ടൺ വരുന്ന അമോണിയം നൈട്രേറ്റാണ് ബെയ്റുട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്. പല തവണ മുന്നറിയിപ്പു നൽകിയിട്ടും 2013 മുതൽ കപ്പലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അത്. (Photo; Associated Press )
മന്ത്രിസഭാ യോഗം നടക്കുന്ന സമയത്ത് പാർലമെന്റിനു പുറത്തും വൻ പ്രതിഷേധത്തിനു പദ്ധതിയുണ്ടായിരുന്നു. ഏകദേശം 2750 ടൺ വരുന്ന അമോണിയം നൈട്രേറ്റാണ് ബെയ്റുട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്. പല തവണ മുന്നറിയിപ്പു നൽകിയിട്ടും 2013 മുതൽ കപ്പലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു അത്. (Photo; Associated Press )
advertisement
6/31
 സർക്കാർതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് സ്ഫോടനത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 163 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. ഏകദേശം 6000 പേർക്കു പരുക്കേറ്റു. തുറമുഖം പൂർണമായി തകർന്നു. ബെയ്റുട്ട് നഗരത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.  (Photo; Associated Press )
സർക്കാർതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് സ്ഫോടനത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. 163 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. ഏകദേശം 6000 പേർക്കു പരുക്കേറ്റു. തുറമുഖം പൂർണമായി തകർന്നു. ബെയ്റുട്ട് നഗരത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.  (Photo; Associated Press )
advertisement
7/31
 ഏകദേശം ഒന്നര കോ‌ടി ഡോളർ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലെബനന്റെ കസ്റ്റംസ് വകുപ്പ് തലവനും മുൻ തലവനും ഉൾപ്പെടെ ഇരുപതോളം പേരെ സ്ഫോടനത്തിന്റെ പേരിൽ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനുവരിയിൽ രൂപീകരിച്ച മന്ത്രിസഭയ്ക്ക് ഇറാനിലെ ഹിസ്ബുള്ളയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു. (Photo; Associated Press )
ഏകദേശം ഒന്നര കോ‌ടി ഡോളർ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലെബനന്റെ കസ്റ്റംസ് വകുപ്പ് തലവനും മുൻ തലവനും ഉൾപ്പെടെ ഇരുപതോളം പേരെ സ്ഫോടനത്തിന്റെ പേരിൽ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനുവരിയിൽ രൂപീകരിച്ച മന്ത്രിസഭയ്ക്ക് ഇറാനിലെ ഹിസ്ബുള്ളയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു. (Photo; Associated Press )
advertisement
8/31
 സ്ഫോടനത്തിന് പിന്നാലെ ഞായറാഴ്ച പരിസ്ഥിതി മന്ത്രിയും തിങ്കളാഴ്ച നീതിന്യായ വകുപ്പ് മന്ത്രിയും രാജിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ലെബനൻ നട്ടംതിരിയുന്ന സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. (Photo; Associated Press )
സ്ഫോടനത്തിന് പിന്നാലെ ഞായറാഴ്ച പരിസ്ഥിതി മന്ത്രിയും തിങ്കളാഴ്ച നീതിന്യായ വകുപ്പ് മന്ത്രിയും രാജിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ലെബനൻ നട്ടംതിരിയുന്ന സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. (Photo; Associated Press )
advertisement
9/31
 അഴിമതിയും സർക്കാരിന്റെ കെടുകാര്യസ്ഥതയും കാരണം പൊറുതിമുട്ടിയ ജനം സർക്കാരിനെതിരെയുള്ള അവസാന സമരമെന്ന നിലയ്ക്കായിരുന്നു നിലവിലെ പ്രതിഷേധത്തെ കണ്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.Photo; Associated Press )
അഴിമതിയും സർക്കാരിന്റെ കെടുകാര്യസ്ഥതയും കാരണം പൊറുതിമുട്ടിയ ജനം സർക്കാരിനെതിരെയുള്ള അവസാന സമരമെന്ന നിലയ്ക്കായിരുന്നു നിലവിലെ പ്രതിഷേധത്തെ കണ്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.Photo; Associated Press )
advertisement
10/31
 സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. (Photo; Associated Press )
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. (Photo; Associated Press )
advertisement
11/31
 സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.(Photo; Associated Press )
സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.(Photo; Associated Press )
advertisement
12/31
 'ബെയ്റൂട്ടിന് മുകളിൽ ഒരു തീഗോളം ഉയരുന്നതാണ് കണ്ടത്. ആളുകൾ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. (Photo; Associated Press )
'ബെയ്റൂട്ടിന് മുകളിൽ ഒരു തീഗോളം ഉയരുന്നതാണ് കണ്ടത്. ആളുകൾ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. (Photo; Associated Press )
advertisement
13/31
 കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നു. വലിയ കെട്ടിടങ്ങളിലെ ഗ്ലാസുകൾ തകർന്ന് തെരുവിൽ വീണു" - ദൃക്സാക്ഷിയായ ഒരാൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.(Photo; Associated Press )
കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നു. വലിയ കെട്ടിടങ്ങളിലെ ഗ്ലാസുകൾ തകർന്ന് തെരുവിൽ വീണു" - ദൃക്സാക്ഷിയായ ഒരാൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.(Photo; Associated Press )
advertisement
14/31
 സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.. (Photo; Associated Press )
സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.. (Photo; Associated Press )
advertisement
15/31
 സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. (Photo; Associated Press )
സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. (Photo; Associated Press )
advertisement
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ
  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement