മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ കരുണാകരൻ എന്ന ഹോം ഗാർഡാണ് തൊഴിലാളികളോട് കോവിഡിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നത്.
BEST PERFORMING STORIES:പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ [NEWS]അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി [NEWS]പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നൽകാൻ മാസ്‌ക് നിര്‍മ്മിച്ച് യുവ അഭിഭാഷകന്‍ [NEWS]
advertisement
എന്താണ് കൊറോണയെന്നും അത് എങ്ങനെ പകരുമെന്നുമൊക്കെ ഹോംഗാർഡി വിശദീകരിക്കുന്നുണ്ട്. ചുറ്റും ആകാംക്ഷയോടെ കൂടി നിൽക്കുന്ന തൊഴിലാളികൾക്ക് നടുവിൽ നിന്നാണ് ഹോം ഗാർഡിന്റെ ക്ലാസ്.
ആഹാരവും വസ്ത്രങ്ങളും വെള്ളവും ഒക്കെ ലഭിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഉണ്ടെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. തുടർന്നാണ് കൊറോണ എന്താണെന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നതും വിശദമാക്കിക്കൊടുക്കുന്നത്. ഏപ്രിൽ 14 വരെ രാജ്യം ലോക്ക് ഡൗൺ ആണെന്നും അതുവരെ നിങ്ങൾ എവിടെയാണോ അവിടെ കഴിയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
വടകര നൊച്ചാഡ് സ്വദേശിയായ കരുണാകരൻ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ രണ്ടര വർഷമായി ഹോം ഗാർഡായി പ്രവർത്തിച്ചു വരികയാണ്. പത്ത് വർഷമായി കേരളാ പൊലീസിനു വേണ്ടിയും അഗ്നിശമന സേനയ്ക്കും വേണ്ടിയും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും അഗ്നിശമന സേനയിലും പ്രവർത്തിച്ചിട്ടുണ്ട്. 22 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് ഹോം ഗാർഡായത്.
എറണാകുളം ജില്ലാ കലക്ടർ എസ് . സുഹാസും വിമുക്തഭടനെ അഭിനന്ദിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചിട്ടുണ്ട്.