TRENDING:

സമുദ്രത്തിൽ 60 അടി താഴ്ചയിൽ ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വൈറൽ വീഡിയോ

Last Updated:

ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ചാടിയത്. വിവാഹവസ്ത്രത്തിനുപുറത്ത് സ്കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: കോവിഡ് കാലത്ത് ഇഷ്ടത്തിന് അനുസരിച്ച് വിവാഹ ചടങ്ങുകൾ നടത്തുക പ്രയാസകരമാണ്. സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹിതരാകുക എന്നത് എത്രമാത്രം ശ്രമകരമായ ജോലിയാണെന്ന് ഈ കോവിഡ് കാലത്ത് കണ്ടതാണ്. എന്നാൽ ചെന്നൈയിൽ ഈ പേടിയൊന്നും കൂടാതെ ഐ ടി എഞ്ചിനിയർമാരായ വി ചിന്നദുരൈയും ശ്വേതയും വിവാഹിതരായി. ഇവരുടെ വിവാഹ വീഡിയോ വൈറലായിരിക്കുകയാണ്.
advertisement

Also Read- Fact Check:'വാട്സാപ്പ് സർക്കാർ നിരീക്ഷണത്തിൽ; കോളുകൾ റെക്കോർഡ് ചെയ്യും'; സത്യാവസ്ഥ എന്ത്?

കോവിഡ് പേടിയൊന്നും കൂടാതെ കടലിനടിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ശുഭമുഹൂർത്തത്തിനായി ശാന്തമായ കടലിനെ കാത്തിരിക്കുകയായിരുന്നു ഇരുവരും. അതിനാൽ വിവാഹ തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. സമുദ്രത്തിനകത്ത് വെച്ച് തന്നെ വിവാഹിതരാകണമെന്നുള്ള ഉറച്ച തീരുമാനമായിരുന്നു ഇവർക്ക്. ഒടുവിൽ തിങ്കളാഴ്ച രാവിലെ ആ സുദിനമെത്തി. ശാന്തമായ കടലിൽ തിരുവണ്ണാമലൈ സ്വദേശി ചിന്നദുരൈയും കോയമ്പത്തൂർ സ്വദേശിനി ശ്വേതയും താലി കെട്ടി. അതും പരമ്പരാഗത വിവാഹ വസ്ത്രം അണിഞ്ഞുതന്നെ.

advertisement

Also Read- 'രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്‍റെ ലങ്കയില്‍ 51 രൂപ'; സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

ചെന്നൈയ്ക്കടുത്ത നീലാങ്കര കടൽത്തീരത്തുനിന്ന് നാലര കിലോമീറ്റർ സഞ്ചരിച്ചാണ് ഇരുവരും കടലിൽ 60 അടി താഴ്ചയിലേക്ക് ചാടിയത്. വിവാഹവസ്ത്രത്തിനുപുറത്ത് സ്കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവർമാരും ഒപ്പമുണ്ടായിരുന്നു. വിവാഹം വെള്ളത്തിനടിയിൽ വെച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോൾ ജീവൻ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവർ. ഈ ഭയത്തിൽനിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു.

advertisement

Also Read- മേൽ വസ്ത്രമില്ലാതെ മരുഭൂമിയിൽ ഫോട്ടോഷൂട്ട്; മോഡലിനെതിരെ വിമർശനം

Also Read- വാക്പോര്: ബെന്യാമിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എയും

കൃത്യമായ പരിശീലനത്തിലൂടെ സ്കൂബ ഡൈവിങ്‌ പഠിച്ചതോടെ ശ്വേതയ്ക്കും ആത്മവിശ്വാസമായി. അംഗീകൃത സ്കൂബാ ഡൈവറാണ് ചിന്നദുരൈ. ''ഞങ്ങൾ 45 മിനിറ്റ് വെള്ളത്തിനടിയിൽ ചെലവഴിച്ചു. ഞാൻ ശ്വേതയ്ക്ക് പൂച്ചെണ്ട് നൽകി. തുടർന്ന് താലി ചാർത്തി.'' -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പ്രതികരിച്ചു.

advertisement

Also Read- ഭാര്യ വീട്ടമ്മയാണോ? എങ്കിൽ ശമ്പളം തരാൻ ഒരുക്കമെന്ന് സോഹൻ റോയ്

ഡൈവിങ്‌ പരിശീലകൻ എസ്.ബി. അരവിന്ദ് തരുൺ ശ്രീയാണ് ഇരുവർക്കും പരിശീലനം നൽകിയത്. താലികെട്ടുകഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുകയായിരുന്നു. വിവാഹത്തിന് തീരദേശ പൊലീസിൽനിന്ന് അനുമതി വാങ്ങിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സമുദ്രത്തിൽ 60 അടി താഴ്ചയിൽ ചിന്നദുരൈ ശ്വേതയ്ക്ക് മിന്നുകെട്ടി; വൈറൽ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories