ഒഡീഷയിലെ ജാജ്പൂർ പൊലീസ് പരിധിയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. അനുഗുൾ ജില്ലയിലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിയാണ് കാമുകിയുടെ വീട്ടിലെത്താൻ സന്യാസിയുടെ വേഷം കെട്ടിയത്. കൃത്രിമമായി മുടിയും താടിയും ഒട്ടിച്ച് സന്യാസിയെ പോലെ വേഷം ധരിച്ചാണ് യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്.
ഇരുവരുടെയും ബന്ധത്തിന് വീട്ടുകാർ തടസം നിന്നതോടെയാണ് വേഷപ്രച്ഛന്നനാകാൻ യുവാവ് തീരുമാനിച്ചത്. സന്യാസിയുടെ വേഷത്തിലെത്തി തങ്ങളുടെ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതം നേടുകയായിരുന്നു ലക്ഷ്യം.
Also Read ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; ട്രോളായി യു.ഡി.എഫിന്റെ പരസ്യം
advertisement
എന്നാൽ സന്യാസി വേഷത്തിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സംശയം തോന്നിയ പ്രദേശവാസികൾ വിദ്യാർത്ഥിയെ തടഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന സംശയത്തെ തുടർന്ന് ആക്രമിക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് യുവാവിനെ നാട്ടുകാരുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സന്യാസി വേഷം കെട്ടിയത് പിന്നിലെ കഥ പുറത്തറിഞ്ഞത്. ഏതായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
