കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് നടപടികള്‍ ഊര്‍ജിതമാക്കുമ്പോഴാണ് അതിനെ അട്ടിമറിയ്ക്കുന്ന രീതിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകളുടെ വിപണനം. ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ട് കേരളത്തില്‍. ഇവിടെ നിര്‍മ്മിക്കുന്ന സാനിറ്റൈസറുകള്‍ ഗുണനിലവാരമില്ലാത്തതെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍.
ഐസോപ്രോപ്പൈല്‍ ആല്‍ക്കഹോള്‍ ആണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് 70 ശതമാനം ഉണ്ടാകണം. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ പലതിലും ഇത് 70 ശതമാനം ഇല്ല. ഇത്തരം സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ അണുനശീകരണം സാധ്യമാകുകയില്ല.
advertisement
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇവയുടെ നിരന്തരമായ ഉപയോഗം ത്വക്ക് രോഗങ്ങളും ഉണ്ടാക്കും.
ഐസോപ്രോപ്പൈല്‍ ആള്‍ക്കഹോളിന് പകരം മെഥനോള്‍ വരെ ചേര്‍ക്കുന്നുണ്ട് സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്. അതുകൊണ്ട് തന്നെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണുയരുന്നത്.