Also Read-അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച 19കാരന്‍റെ ജനനേന്ദ്രിയം തകർത്ത് കൊലപ്പെടുത്തി പിതാവ്
സരൻ ജില്ലയിലെ ജയിറ്റ്പുർ തഖ്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിൽ അനൂപ് ഷാ, തുൾസി ഷാ, മുന്നാ ഷാ എന്നിങ്ങനെ മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സഞ്ജയ് ഷാ-രാം ചന്ദ്ര ഷാ എന്നിവർ തമ്മിലുണ്ടായ ഭൂമിത്തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഈ തർക്കത്തിന്‍റെ പേരിൽ രാം ചന്ദ്രയെ, സഞ്ജയുടെ ബന്ധുക്കൾ മർദ്ദിച്ചിരുന്നു.
advertisement
Also Read-Viral Video | സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം; യുവാക്കളെ നടുറോഡിൽ ഏത്തമിടീച്ച് പൊലീസ്
ഇതിന് പിന്നാലെ മർദ്ദനമേറ്റ ആളുടെ ബന്ധുക്കളും സഞ്ജയുടെ അനുയായികളും തമ്മിൽ വാഗ്വാദം ഉണ്ടായി. ഈ സമയത്ത് രാം ചന്ദ്രയുടെ ആളുകൾ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. അഞ്ചു ബോട്ടിൽ ആസിഡാണ് ഇവർ ആളുകൾക്ക് നേരെ പ്രയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കാഴ്ചക്കാരായി നിന്നിരുന്ന ആളുകൾക്കും ആക്രമണത്തിൽ പൊള്ളലേറ്റിട്ടുണ്ട്.
ആഭരണ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഒരുതരം രാസവസ്തുവാണ് ഇവർ ഉപയോഗിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. സോനു ഗുപ്ത, രവി കുമാർ, അജയ് കുമാർ, റോഷന്‍ ഷാ, മോഹിത് കുമാർ, ബുള്ളറ്റ് രാം, പുഷ്പ ദേവി, സവിതാ ദേവി, ബബിതാ ദേവി എന്നിവർക്കാണ് ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ സമീപ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
