പിതാവിന്റെ പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടികൾ മാസങ്ങളായി സർക്കാരിന്റെ സംരക്ഷണത്തിലാണ്. ഇവർ താമസിക്കുന്ന കെയർ ഹോമിൽ കൗൺസിലിംഗിനിടെ ആണ് 13കാരി സഹോദരനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പറയുന്നത്.
You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]
advertisement
കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു അവസാനമായി ഉപദ്രവിച്ചത്. കൗൺസിലിംഗ് നടത്തിയ ജില്ലബാല സംരക്ഷണ സമിതി ഇക്കാര്യം വളാഞ്ചേരി പൊലീസിൽ അറിയിച്ചു. പൊലീസ് പ്രതിയെ പിടികൂടി പോക്‌സോ ചുമത്തി. കോടതി റിമാൻഡും ചെയ്തു.
ഇക്കൊല്ലം ജനുവരിയിലാണ് നാല് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 47കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ പീഡിപ്പിക്കുന്ന കാര്യവും കുട്ടികൾ വെളിപ്പെടുത്തിയത് കൗൺസിലിംഗിലാണ്. അതിനുശേഷം ഇപ്പോൾ നടന്ന മറ്റൊരു കൗൺസിലിംഗിൽ ആണ് 13കാരി സ്വന്തം സഹോദരനും തന്നെ ഇത്തരത്തിൽ ഉപദ്രവിച്ച കാര്യം പുറത്ത് പറയുന്നത്.
പെൺകുട്ടികൾക്ക് സംരക്ഷണം നൽകേണ്ട
അച്ഛനും സഹോദരനും തന്നെ പീഡകർ ആയത് ഞെട്ടലും നാണക്കേടും ഒരുപോലെ ഉണ്ടാക്കുന്നതാണ്.