TRENDING:LIVE Updates:24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 [NEWS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS]പിതാവിനെ പിൻസീറ്റിലിരുത്തി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ലോക് ഡൗണ്‍ കാലത്തെ വിസ്മയമായി 15 കാരി [NEWS]
advertisement
കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെന്ന വ്യാജേന രണ്ടു സ്ത്രീകളെയാണ് ഹോംഗാർഡിൻെറ വടക്കൻ ഡൽഹിയിലെ വീട്ടിലെത്തിച്ചത്. ഇവർ കോവിഡ് പ്രതിരോധ മരുന്നാണെന്ന് വിശ്വസിപ്പിച്ച് വിഷം കലർത്തിയ പാനീയം കുടുംബത്തിന് കുടിക്കാൻ നൽകി.
മരുന്ന് കുടിച്ച് ഹോംഗാർഡും മൂന്ന് കുടുംബാംഗങ്ങൾക്കും അവശതയനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുടിച്ചത് വിഷമാണെന്നു മനസിലായത്. തുടർന്ന് പൊലീസെത്തി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾപരിശോധിച്ച് ആരോഗ്യപ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകളെ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിനു പിന്നിൽ വൻഗീഡാലോചനയുണ്ടെന്നു വ്യക്തമായത്. ഇതേത്തുടർന്ന് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.