വിശദമായ അന്വേഷണം നടത്തിയാലെ ഉന്നത ബിജെപി നേതാക്കൾക്ക് ഇതിലുള്ള ബന്ധം വ്യക്തമാകൂ. ബി ജെ പി നേതാക്കൾ നടത്തുന്ന കുഴൽപ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തൃശൂരിൽ കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം ചെങ്ങന്നൂരിലെ ബി ജെ പി നേതാക്കൻമാരുടെ ബന്ധം പുറത്തു കൊണ്ട് വന്നു. ഇതിനോടൊപ്പം തന്നെയാണ് ഈ തൊഴിൽ തട്ടിപ്പ് കേസും കാണേണ്ടത്. ഈ സംഭവത്തിൽ പരാതിക്കാരായ ആളുകളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിൻ തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തിൽ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കർശനമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
advertisement
മൂന്നുപേർക്കെതിരെ കേസെടുത്തു
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവർക്കെതിരെയാണ് കേസ്.
Also Read- Covid 19 | സംസ്ഥാനത്ത് 177 കോവിഡ് മരണം; 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചു
തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി. കൃഷ്ണയാണ് പൊലീസിനെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒൻപതു പേരില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതിയെന്നു സി ഐ ഡി. ബിജുകുമാര്‍ പറഞ്ഞു.
