അതിനിടെ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഒളിവിൽപ്പോകുന്നതിന് തൊട്ടുമുമ്പ് സെക്രട്ടറിയറ്റിന് സമീപം ഉണ്ടായിരുന്നതാതി തെളിവ് ലഭിച്ചു. ജൂലൈ അഞ്ചിനാണ് സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റ് എത്തിയിരുന്നതായി മൊബൈൽ ടവറുകളിലെ വിശദാംശങ്ങൾ വ്യക്തമാക്കുന്നത്. ഇതേദിവസമാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ഇതിനുശേഷമാണ് സ്വപ്ന ഒളിവിൽ പോയത്.
ജൂലൈ അഞ്ചിന് 9.40ന് മുതൽ സ്വപ്നയുടെ ഫോൺ സെക്രട്ടേറിയറ്റിന് സമീപം പുന്നൻറോഡിലായിരുന്നു. ആ സമയം സ്വപ്ന നേരിട്ടോ അല്ലെങ്കിൽ അവരുടെ ഫോണുമായി മറ്റൊരാളോ സെക്രട്ടേറിയറ്റിന് സമീപത്തെത്തിയതായാണ് വിവരം. ഇവിടെയാണ് എം ശിവശങ്കർ വാടകയ്ക്ക് എടുത്ത ഫ്ലാറ്റും സംശയത്തിന്‍റെ നിഴലിലുള്ള ഹോട്ടലുമുള്ളത്. സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഈ ഹോട്ടലിൽ താമസിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
TRENDING:സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു പുലർച്ചെ 2.15യ്ക്കുശേഷം ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.