സൗദി അറേബ്യയിൽ വിവിധതരം കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും ചാട്ടവാറടി ശിക്ഷയായി നൽകുന്നുണ്ട്. ഇതിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം നടത്തിവരികയായിരുന്നു. പൊതുസ്ഥലങ്ങളിൽവെച്ചാണ് സൌദി ചാട്ടവാറടി പോലെയുള്ള പ്രാകൃതശിക്ഷാരീതികൾ നടപ്പാക്കിയിരുന്നത്.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
advertisement
ലോകത്തേറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ സൗദിയിൽ 800 പേരെ തൂക്കിക്കൊന്നതായി ബ്രിട്ടനിലെ റിപ്രൈവ് എന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 2015ൽ സൽമാൻ രാജാവ് അധികാരത്തിലേറിയതോടെ യാഥാസ്ഥിതികമായ നിരവധി നിയമങ്ങൾ പിൻവലിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പതിറ്റാണ്ടുകളായി നിലനിന്ന ചാട്ടവാറടി പോലെയുള്ള ശിക്ഷ സൌദി പിൻവലിക്കാൻ ഒരുങ്ങുന്നത്.
