Also Read- പിഎം കിസാൻ പദ്ധതി: പട്ടികയില്‍ പേരുണ്ടോ എന്നറിയണ്ടേ?
ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കാർഷിക നിയമങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ എതിർക്കുന്ന ചിലർ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ഭൂമി തട്ടിയെടുക്കുന്നു എന്നതടക്കമുള്ള നുണകളാണ് പ്രചരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികൾ ഭൂമി തട്ടിയെടുക്കുമെന്ന തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണ്. അരുണാചൽ പ്രദേശിൽ അടക്കമുള്ള കർഷകർക്ക് അടക്കം അറിയാം അങ്ങനെ സ്വകാര്യ കമ്പനികൾക്ക് കർഷകരുടെ ഭൂമി തട്ടിയെടുക്കാനാകില്ലെന്ന്- പ്രധാനമന്ത്രി പറഞ്ഞു.
advertisement
അതേസമയം, പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകളുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും യുക്തിസഹമായി പരിഹരിക്കാൻ തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. കർഷകക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ, കർഷക യൂണിയനുകളുടെ പ്രതിനിധികൾക്ക് അയച്ച കത്തിൽ, അടുത്ത ഘട്ട ചർച്ചകൾക്കുള്ള സമയവും തീയതിയും തീരുമാനിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Also Read- 'കാർഷിക പരിഷ്കരണ നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും; പ്രതിഷേധം പിൻവലിക്കണം'; ന്യൂസ് 18 ദേശീയ സർവേ ഫലം
കർഷകരുടെ പ്രതിഷേധത്തെച്ചൊല്ലി ഹരിയാനയിലെ ബിജെപി- ജെജെപി സർക്കാരിനെതിരെ സമ്മർദ്ദം ശക്തമായതോടെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥനായി പ്രവർത്തിക്കുമെന്ന് അറിയിച്ചു. പുതിയ കാർഷിക നിയമങ്ങൾക്ക് നിരവധി ഭേദഗതികൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയിടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു.