സുശാന്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ റിയക്കെതിരെ ഉന്നയിച്ച കുടുംബം ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്‍റെ ജന്മനാടായ ബീഹാറിലായിരുന്നു കുടുംബം പരാതി നൽകിയത്. എന്നാൽ ബീഹാറിൽ നിന്നും കേസ് മുബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.
advertisement
You may also like:COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS]Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി [NEWS] പൊലീസ് സംഘത്തിന് നേരെ കൊലക്കേസ് പ്രതി ബോംബെറിഞ്ഞു; തമിഴ്നാട്ടിൽ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം [NEWS]
കേസ് നിലവിൽ അന്വേഷിക്കുന്ന മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നതരായ പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ പൊലീസ് സംഘത്തോട് ഇവർ കാട്ടിയ നിസ്സഹകരണവും ആരോപണങ്ങൾക്കും സംശയങ്ങൾക്കും ബലം പകർന്നു. ഇതിനെ പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായത്. സുശാന്തിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഈ വിഷയം ഉന്നയിച്ച് ആഗോളതലത്തിൽ ക്യാംപെയ്നും നടന്നിരുന്നു.
തുടർന്നാണ് ഇന്ന് കോടതിയുടെ വിധി അനുകൂല വിധിയെത്തുന്നത്. ജസ്റ്റിസ് ഹൃഷികേഷ് റോയ് അധ്യക്ഷനായി ബഞ്ചിന്‍റെതാണ് ഉത്തരവ്. കേസിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ എല്ലാ സുപ്രധാന രേഖകളും ഉടൻ തന്നെ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.